ജീവിത യാത്രയില്‍ അപൂര്‍വ്വം സംഭവിക്കുന്ന ചില നിമിഷങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

Wednesday, November 24, 2010

വികാരി അച്ഛനും ഫുട്ബോളും


(കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് ഒരു മടക്കയാത്ര, ബോറടിക്കുന്നെങ്കില്‍ പൊറുത്തു മാപ്പാക്കണം എന്ന് അപേക്ഷ ... )

ഇതൊരു ദേശത്തിന്‍റെ കഥ ആണ്, എത്ര സമര്‍ഥമായി യുവജനങ്ങളെ രാഷ്ട്ര പുനര്‍നിര്‍മാണത്തിന് വേണ്ടി മാറ്റിയെടുക്കാം എന്നതിന്‍റെ ഉത്തമ ദ്രിഷ്ടാന്തമാണ് ഈ കഥ. 
കഥ നടക്കുന്നത് മീനച്ചില്‍ താലൂക്കില്‍ ആയതുകൊണ്ടാവം ഈ ദേശീയോദ്ഗ്രഥന പദ്ധതിയില്‍ പങ്കെടുക്കാന്‍ ഭാഗ്യവശാല്‍ ഒരു  വികാരിഅച്ചന് അവസരം കൈവന്നത്. മീനച്ചില്‍ താലൂക്കില്‍ റബ്ബര്‍ കഴിഞ്ഞാല്‍ ഏററവും കൂടുതല്‍ കണ്ടു വരുന്ന മറ്റൊരു പ്രസ്ഥാനമാണ് വികാരിഅച്ഛന്മാര്‍. സമൂഹനന്മക്കായി പലതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നതാണ് ഇവരുടെ ഹോബി. ആ ഹോബി പിന്നെ ഫോബിയ ആയി മാറിയ അച്ചന്മാരും വിരളമല്ല. എങ്കിലും കാലാകാലങ്ങളായി അവരുടെ പ്രവര്‍ത്തനം ജനക്ഷേമപരമായ പല പദ്ധതികള്‍ക്കും തുടക്കം കുറിപ്പിച്ചു  എന്നത് എടുത്തു പറയേണ്ട ഒരു വസ്തുതയാണ്.
    1998-ലെ ഫ്രാന്‍സിന്‍റെ ലോകകപ്പ്‌ വിജയം സ്വന്തം രാജ്യത്തിന്‍റെ വിജയമെന്നോണം ആഘോഷിക്കുകയാണ് ഞങ്ങള്‍ കുറച്ചാളുകള്‍. സാധാരണ അമേരിക്കയുടെ വിജയങ്ങളാണ് ഞങ്ങള്‍ ആഘോഷിക്കാര്, കാരണം ഇവിടെ ഭൂരിപക്ഷം വീടുകളിലും ഇന്ത്യന്‍ പൌരത്വം ഉള്ളവരേക്കാള്‍   അമേരിക്കന്‍ പൌരത്വം നേടിയവര്‍ ആയിരുന്നു കൂടുതല്‍. എന്നെങ്കിലും തങ്ങളുടെ മക്കള്‍ അമേരിക്കന്‍ സൈന്യവുമായി വന്നു ഈ വൃത്തികെട്ട ഇന്ത്യാ മഹാരാജ്യത്ത് നിന്നും തങ്ങളെ  രക്ഷിച്ചു കൊണ്ടുപോകും എന്ന് വിചാരിച്ച് പ്രാര്‍ത്ഥനയും നോമ്പുമായി കഴിയുന്ന  വൃദ്ധജനങ്ങള്‍, ഏതെങ്കിലും ഒരു നഴ്സിനെ കെട്ടി ഉടന്‍ തന്നെ അമേരിക്കക്ക് പോകാം എന്നാ കണക്ക് കൂട്ടലില്‍ കാത്തിരിക്കുന്ന യുവജനങ്ങള്‍. അങ്ങനെ അമേരിക്കന്‍ മോഹവുമായി കഴിയുന്ന ഒരു വലിയ ജനവിഭാഗം തന്നെ അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഉള്ള അവിടെ ആണ് ഞങ്ങള്‍ ഫ്രാന്‍സിന്‍റെ വിജയം ആഘോഷിക്കുന്നത്. ഒരിക്കലും അമേരിക്കക്ക് പോകാന്‍ സാധ്യത ഇല്ലാത്ത ചില കുബുദ്ധികള്‍ ആയിരുന്നു ഈ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അവിടവിടെ ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നെങ്കിലും അധികം വൈകാതെ അത് കെട്ടടങ്ങി. 
എന്നെപോലുള്ള കുട്ടികള്‍ ഫുട്ബാള്‍ കളിയ്ക്കാന്‍ സ്ഥലം അന്വേഷിച്ചു നാടായ നാട് മുഴവന്‍ കറങ്ങി. ആകെപ്പാടെ ഉണ്ടായിരുന്ന ഒരു ചെറിയ സ്കൂള്‍ ഗ്രൌണ്ട് അവിടുത്തെ തൊഴിലാളി യൂണിയന്‍ കയ്യടക്കി. യുണിയനില്‍ അംഗങ്ങള്‍ അല്ലാതിരുന്ന കൊണ്ട് ഞങ്ങള്‍ക്കാര്‍ക്കും അവിടെ പ്രവേശനമില്ലാരുന്നു. പിന്നെ ആകെപ്പാടെ ഉള്ളത് സ്കൂള്‍ വക പഴയ  മൂത്രപ്പെര ഇരിന്നിരുന്ന സ്ഥലം ആണ്. അവിടെ കളിക്കണമെങ്കില്‍ ഫുട്ബാള്‍ കളി മാത്രം അറിഞ്ഞാല്‍ പോരാ കൂടാതെ  ലോങ്ങ്‌ ജമ്പ്, ഹൈ ജമ്പ്, തവള ചാട്ടം തുടങ്ങിയ അതലെറ്റിക്ക് ഐറ്റംസ് കൂടി അറിഞ്ഞിരിക്കണമാരുന്നു.
പഴയ മൂത്രപ്പുര പൊളിച്ചിട്ടിരിക്കുന്നതിന്‍റെ അവശിഷ്ടങ്ങള്‍, റബ്ബര്‍ ചുവടെ വെട്ടിമാറ്റിയപ്പോള്‍ ഉണ്ടായ കുഴികള്‍ തുടങ്ങി സംഭവ ബഹുലമായ അവസ്ഥയില്‍ കിടക്കുന്ന ആ സ്ഥലത്ത് ബ്രസീലിനെ നാണിപ്പിക്കുന്ന കേളീമികവോടെ (അതിശയോക്തി) ഞങ്ങള്‍ കളിച്ചു വരുകയാരുന്നു. പെട്ടെന്നാണ് പള്ളി കമ്മറ്റി ആ തീരുമാനം എടുത്തത്‌ പഴയ സ്കൂള്‍ ഗ്രൗണ്ടില്‍ തെങ്ങ് വക്കാനും പകരം ഞങ്ങള്‍ കളിച്ചു കൊണ്ടിരുന്ന സ്ഥലം സ്കൂള്‍ ഗ്രൗണ്ടാക്കാനും തീരുമാനമായി.  
ഈ വാര്‍ത്ത ഞങ്ങള്‍ ബൂര്‍ഷ്വാസികളെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്, ഞങ്ങള്‍ക്ക് നല്ല കളിസ്ഥലം കിട്ടും എന്നതിനേക്കാള്‍ യുണിയന്‍കാരുടെ മൊട അവസാനിക്കും എന്നതിലും അവന്മാര്‍ക്കിനി ഈ വള്ളിച്ചിറക്കരേല്‍ കളിയ്ക്കാന്‍ ഒരു സ്ഥലവും കിട്ടില്ല എന്ന അറിവും  ഞങ്ങളില്‍ ആവേശവും ഉണര്‍വും പകര്‍ന്നു. പൂര്‍വാധികം ശക്തിയോടെ ഫുട്ബാള്‍ കളി തുടരുകയും ചെയ്തു.
യുണിയന്‍കാരല്ലേ എത്ര നേരം ഞങ്ങള്‍ പന്ത് തട്ടുന്നതും നോക്കി കയ്യാലപ്പൊറത്തിരിക്കും, പതിവ് ശൈലിയില്‍ ആദ്യം അവര്‍ നോക്ക് കൂലി ആവശ്യപെട്ടു, തരാന്‍ ഒക്കത്തില്ല എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ബലമായി ഞങ്ങളുടെ കൂടെ ഇറങ്ങി കളിക്കാന്‍ ആരംഭിച്ചു. കായിക ശേഷിയില്‍ ഞങ്ങളെക്കാള്‍ പതിന്മടങ്ങ്‌ ശക്തി കൂടിയ അവരുമായി ഒരു തുറന്ന യുദ്ധം ഒട്ടും ബുദ്ധിയല്ലാത്തതുകൊണ്ട് ഞങ്ങള്‍ രഞ്ജിപ്പിന്റെ പാത തിരഞ്ഞെടുത്തു.

അവന്മാരുമായി ദിവസേന മല്‍സരം, അവര്‍ക്കും അത് സമ്മതമാരുന്നു. അങ്ങനെ കളി തുടങ്ങി. ഈ കുഴിയില്‍ കൂടിയുള്ള കളിയുണ്ടോ ഇവന്മാര്‍ക്ക് വശം ഉള്ളു, അങ്ങനെ കണ്ടാല്‍ അതിഭയങ്ങരന്മാരായ യുണിയന്‍കാരുടെ ടീം ഞങ്ങള്‍ കൊറച്ചു പിള്ളേരോട് ദയനീയമായി പരാജയപെട്ടുകൊണ്ടിരുന്നു. ദിവസവും ഇതാവര്‍ത്തിച്ചപ്പോള്‍ അവര്‍ കയ്യാങ്കളിയിലേക്ക് തിരിഞ്ഞു. അങ്ങനെ പരസ്പരം വഴക്കും വക്കാണോ ആയി. കേസ് വികാരി അച്ഛന്റെ അടുത്തും എത്തി. 

അങ്ങനെ ഒരു ദിവസം പതിവുപോലെ പരസ്പരം അലമ്പൊണ്ടാക്കി നിക്കുമ്പോഴാണ്  വികാരി അച്ഛന്‍ അങ്ങോട്ടേക്ക് എത്തിയത് . മൊത്തത്തില്‍ എല്ലാരേം ഒന്ന് നോക്കിയ ശേഷം അച്ഛന്‍ പറഞ്ഞു
“ആരും കളിക്കണ്ട വഴക്കിനും വക്കാണത്തിനും ഒന്നും എനിക്ക്  സമയം ഇല്ല, അല്ലങ്കില്‍ തന്നെ സ്കൂള്‍ ഗ്രൌണ്ട് ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്കുള്ളതാ, എന്താ എല്ലാര്‍ക്കും പറഞ്ഞത്‌ മനസ്സിലായില്ല എന്നുണ്ടോ”
വഴക്ക് തീര്‍ക്കാന്‍  വരുന്ന വികാരി അച്ഛന്‍ ഞങ്ങളുടെ കൂടെ നിക്കുമെന്നും പൊതുവേ യുണിയന്‍കാരേം തൊഴിലാളി വര്‍ഗത്തേം പുരോഹിത വര്‍ഗത്തിന് വെറുപ്പയതിനാല്‍ ഇവന്മാരെ  സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും പുറത്താക്കി ഞങ്ങള്‍ക്ക് കളിസ്ഥലം പതിച്ചു നല്‍കുമെന്നും കരുതി അച്ഛനെ പോയി വിളിച്ചോണ്ട് വന്ന ഞങ്ങള്‍ക്കിട്ടു ഇതൊരുമാതിരി ഇരുട്ടടി കിട്ടിയ പോലെ ആയി. 

“അല്ലച്ചോ ഞങ്ങളൊക്കെ ഈ  പള്ളിക്കുടത്തില്‍ പഠിച്ചിട്ടുള്ളതാ അപ്പൊ പിന്നെ ഗ്രൗണ്ടില്‍ കളിക്കാന്‍ ഞങ്ങള്‍ക്കും ഇല്ലേ ചില അവകാശങ്ങള്‍ ഒക്കെ” യുണിയന്‍കാരുടെ നേതാവ് ഗോവാലന്‍ ഇത് ചോദിച്ചതും അവന്മാരെല്ലാം കൂടി അച്ഛന് ചുറ്റും കൂടി  വട്ടത്തില്‍ നിന്ന് മുദ്രാവാക്യം വിളി തുടങ്ങി
“നേടിയെടുക്കും നേടിയെടുക്കും അവകാശങ്ങള്‍ നേടിയെടുക്കും
തൊഴിലാളി ഐക്യം സിന്ദാബാദ്‌ തൊഴിലാളി സമരം സിന്ദാബാദ്‌”
അച്ഛന്‍ ഒന്ന് വിയര്‍ത്തു, പിന്നെ ധൈര്യം വീണ്ടെടുത്ത്‌ അവരോടായി പറഞ്ഞു
“അല്ല ഞാന്‍ പറഞ്ഞു വന്നത് പറയാന്‍ ഉദ്ദേശിച്ചത് നിങ്ങള്‍ കളിക്കണ്ട എന്നല്ല, ആ കുട്ടികളെ കൂടെ കളിപ്പിച്ചു കൂടെ എന്ന് ചോദിക്കാനാണ്, അവരും ഈ സ്കൂളില്‍ പഠിച്ചവരല്ലേ. അതുമാത്രം അല്ല ഈ പറമ്പ് മുഴവന്‍ കല്ലും മണ്ണും കുഴിയും നിറഞ്ഞിരിക്കുവാ നിങ്ങള്‍ എല്ലാരും കൂടി ഉത്സാഹിച്ചു ആ കല്ലോക്കെ ഒന്ന് മാറ്റി ഇട്ടാല്‍ ഞാന്‍ ഉടനെ തന്നെ ടിപ്പറിനു മണ്ണടിച്ചു കുഴികള്‍ മുഴ്വന്‍ നികത്തി തരാം അപ്പൊ പിന്നെ നിങ്ങള്‍ക്ക് നന്നായി കളിക്കാമല്ലോ.  
നിങ്ങളില്‍ ആരാണോ ഈ കല്ല്‌ മുഴ്വന്‍ മാറ്റുന്നെ അവര്‍ക്കിവിടെ തുടര്‍ന്നും കളിക്കാന്‍ യാതൊരു തടസങ്ങളും ഉണ്ടാകുന്നതല്ല “
ഇത് പറയുമ്പോ അച്ഛന്‍റെ കണ്ണുകളില്‍ പഞ്ചാബി ഹൌസിലെ ജനാര്‍ദ്ദനന്‍റെ (നിങ്ങളില്‍ ആര്‍ക്കാ നന്നായി ഷൂ പോളിഷ് ചെയ്യാന്‍ അറിയാവുന്നെ) നിഷ്കളങ്കത ആയിരുന്നില്ല പകരം ഗൂഡമായ മറ്റെന്തോ ആയിരുന്നു.

അച്ഛന്‍ ഇത്രേം പറഞ്ഞപ്പോഴേക്കും ഞങ്ങള്‍ എല്ലാം സ്ഥലം വിട്ടിരുന്നു, കേരള കോണ്ഗ്രസ്സ്കാരടെ മക്കളെ കൊണ്ടാ അച്ഛന്‍ കല്ല്‌ ചുമപ്പിക്കാന്‍ നോക്കുന്നെ, അച്ഛന്‍ മനസ്സില്‍ കാണുമ്പോ ഞങ്ങള്‍ മരത്തെ കാണും.

എന്നാല്‍ എന്നും ചൂഷണങ്ങള്‍ക്ക് വിധേയരാവുന്ന തൊഴിലാളി വര്‍ഗം ഇവിടെയും ക്രൂരമായി വഞ്ചിക്കപ്പെട്ടു. കല്ലേല്‍ തോടണേല്‍ കാശ് ചോദിക്കുന്നവന്മാര് അഞ്ചു പൈസ പോലും വാങ്ങാതെ അവിടെ കിടന്ന കല്ല്‌ മുഴ്വന്‍ ചുമന്നു മാറ്റി. ഞങ്ങള്‍ എല്ലാം കാഴ്ചക്കാരായി നിക്കുമ്പോ ഗോവാലനും കൂട്ടരും വലിയ ഉരുളന്‍ കല്ലുകള്‍ തലച്ചുമടെ എടുത്തു മാറ്റുന്ന കാഴ്ച കണ്ടാല്‍ ഏതു വികാരി അച്ഛനും ഇവര്‍ക്കെതിരെ ഇടയലേഖനം വായിക്കാന്‍ ഒന്നുമടിക്കും.

ഞങ്ങള്‍ വിചാരിച്ച പോലെ തന്നെ സംഭവിച്ചു അച്ഛന്‍ മണ്ണടിച്ചു പക്ഷെ കുഴി നികത്തിയില്ല എന്ന് മാത്രമല്ല അവിടെ ഇനിം ഒരു തരത്തിലും കളിക്കാന്‍ പറ്റാത്ത വിധം ആയിരുന്നു മണ്ണ് കൊണ്ടേ ഇറക്കിയത്. കൊറേ നാള്‍ ഗോവാലനും കൂട്ടരും അച്ചനെ തെറി പറഞ്ഞു നടന്നു അവസാനം അവരും അത് മറന്നു തുടങ്ങി ....
പക്ഷെ ഇന്നവിടെ നല്ല ഒരു ഗ്രൌണ്ട് ഉണ്ട്, കളിക്കാന്‍ ആളില്ല എന്നതാണ് സങ്കടം ..ഞങ്ങള്‍ നിറഞ്ഞു കളിച്ചിരുന്ന നെല്പാടങ്ങളും, റബ്ബര്‍ തോട്ടങ്ങളും കളിക്കാന്‍ ആരും ഇല്ലാതെ വെറുതെ കിടക്കുന്നു ...
ഈ കുട്ടികള്‍ ഒക്കെ എവിടെപ്പോയി  ...
വീട്ടില്‍ അച്ഛനമ്മമാര്‍ മനസപുത്രിയിലും പാരിജാതത്തിലും അഭയം തേടുമ്പോള്‍ കുട്ടികളും അവരുടെ വഴിയെ നീങ്ങുകയാണ് എന്നതാണ് ദുഖകരമായ വസ്തുത...



         

Thursday, June 17, 2010

മുക്കാലാ മുക്കബുലാ.


മുക്കാലാ മുക്കബുലാ.....എന്‍റെ ഫിലിപ്സിന്റെ ചെറിയ ടേപ്പ് റിക്കാര്‍ഡറില്‍ നിന്നും ഫുള്‍ ശബ്ദത്തില്‍ തകര്‍ക്കുവാ 

"ഹോ..എന്നാ പാട്ടാ..ശരിക്കും ഇതൊക്കെ കേള്‍ക്കണേല്‍ സി ഡി പ്ളയര്‍ വേണം.
ഈ കസെറ്റ് ഇട്ടാലോന്നും അത്രേം ഇടി കിട്ടത്തില്ല ..ഞാനിന്നലെ കൊച്ചിയില്‍ ഉള്ള  അമ്മാവന്റെ വീട്ടില്‍ പോയപ്പോള്‍ അവിടുത്തെ സി ഡി പ്ളയരില്‍ ഈ പാട്ട് കേട്ടു ..എന്നാ ഇടി ആണന്നറിയാമോ..ചങ്ക് തകര്‍ന്നു പോകും "
പപ്പന്‍ അത് പറഞ്ഞപ്പോളാണ് മനസ്സില്‍ ലഡ്ഡു പൊട്ടിയത് . രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ അച്ഛന്‍ എത്തും.
നീണ്ട നാല് വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ആദ്യമായാണ് അച്ഛന്‍  നാട്ടില്‍ വരുന്നത്.
"നിനക്കെന്നാടാ ഞാന്‍ വരുമ്പോള്‍ കൊണ്ടുവരെണ്ടേ " എന്ന് ചോദിച്ചപ്പോള്‍ പിന്നെ പറയാം അച്ഛാ എന്നാ പറഞ്ഞെ ..
ഇത് തന്നെ പറ്റിയ അവസരം ഇന്ന് വിളിക്കുമ്പോള്‍ പറയണം സി ഡി പ്ലയെര്‍ വേണമെന്നു.എന്നിട്ട് വേണം പപ്പന്റെ ഒക്കെ മുന്നില്‍ ഞെളിഞ്ഞു നിക്കാന്‍ ..അവന്റെ അമ്മാവന്റെ സി ഡി പ്ലയെര്‍ ..ഹും

അവനൊക്കെ ഇനി പാട്ട് കേള്‍ക്കാന്‍ ഇവിടെ വരും , ബാസ് കൂട്ടി വച്ച് നെഞ്ചിന്‍ കൂട് തകര്‍ത്തു  വിടണം
അങ്ങനെ ദിവാസ്വപ്നം കണ്ടിരിക്കെ അമ്മയുടെ വിളി വന്നു ..
"എടാ അച്ഛന്‍ ഫോണ്‍ വിളിക്കുന്നു ഓടി വാ .."
"ഹലോ ..അച്ഛാ ഞാനാ .."
"ആ നീ ആലോചിച്ചോ ..എന്നാ വേണ്ടേ "
ഒറ്റ ശ്വാസത്തില്‍ പറഞ്ഞു .."സി ഡി പ്ലയെര്‍ വേണം .."
"എന്നതാ എന്നതാ  .."
"സി ഡി പ്ലയെര്‍ ..നല്ല ബാസ് ഉള്ളത് വേണം ..വീട്ടില്‍ വച്ചാല്‍ താമരക്കുളത്ത്  കേള്‍ക്കണം "..
"അത് മാത്രം മതിയോടാ.."
"പിന്നെ അച്ഛന് ഇഷ്ടമുള്ളതൊക്കെ കൊണ്ടുപോരെ ..."

ഹോ...അങ്ങനെ എനിക്കും സി ഡി പ്ലയെര്‍ കിട്ടാന്‍ പോകുന്നു ..ഈ വള്ളിച്ചിറ കരേല്  ഇടുക്കള സാറിന്റെ വീട്ടില്‍ മാത്രമേ ഉള്ളു സി ഡി പ്ലയെര്‍ .ബേബി ചേട്ടന്‍ അമേരിക്കെന്നു കൊണ്ട് വന്നതാ ..അവിടെ ആണേല്‍ ആരും അത് ഓണ്‍ പോലും ചെയ്യാറില്ല .

അങ്ങനെ എന്റെ വീട്ടിലും സി ഡി പ്ലയെര്‍ വരുന്നു ..ഈ വാര്‍ത്ത എല്ലാരേം അറിയിക്കണം ..
എല്ലാര്ക്കും കുശുമ്പ് തോന്നുമാരിക്കും ..തോന്നട്ടെ എനിക്കെന്നാ ചേതം ..

സി ഡി പ്ലയെരിന്റെ കാര്യം പറഞ്ഞതു കൊണ്ടാന്നു തോന്നുന്നു കളിയ്ക്കാന്‍ ചെന്നപ്പം ഫസ്റ്റ് ബാറ്റിംഗ് കിട്ടി ...
കാത്തിരിപ്പിന്റെ രണ്ടു ദിവസങ്ങള്‍ ..ഓരോ നിമിഷവും കഴിയാന്‍ പ്രാര്‍ഥിച്ചു കൊണ്ടിരുന്നു അങ്ങനെ ആ ദിവസം വന്നെത്തി..
മോഹനന്‍ കൊച്ചിച്ചന്റെ ടാറ്റ സുമോയില്‍ ഞാനും അമ്മയും അനിയത്തിയും അമ്മാവനും കൂടി രാവിലെ കൊച്ചിക്ക് പുറപെട്ടു. വഴിയില്‍ വച്ച് പപ്പനേം മുല്ലുനേം കണ്ടെങ്കിലും മൈന്‍ഡ് ചെയ്തില്ല വല്യ ഗമയില്‍ അങ്ങിരുന്നു.

അച്ഛനെ കാത്തുള്ള ആ ഇരുപ്പ്‌ , അതൊരു ഇരിപ്പ് തന്നെ ആരുന്നു
ആ ഫ്ലൈറ്റ് എത്തി ..അമ്മാവന്‍ അനൌണ്‍സ്മെന്റ് കേട്ട് പറഞ്ഞു ..
ഞങ്ങള്‍ എല്ലാം അക്ഷമരായി അച്ഛനെ കാത്തു പുറത്തു നില്‍ക്കുമ്പോള്‍ , ഓരോരുത്തരും ട്രോളിയില്‍ വലിയ കെട്ടുകളും   തള്ളിക്കൊണ്ട് ഇറങ്ങുന്നു ..
"ഇതെന്ന അച്ഛനെ കാണാത്തെ അമ്മെ"
"ഇപ്പൊ വരുമെടാ "
നാല് വര്‍ഷം കൂടി അച്ഛനെ കാണുന്നതില്‍ ഉള്ള ആഗ്രഹത്തേക്കാള്‍ അച്ഛന്‍ കൊണ്ട് വരുന്ന സി ഡി പ്ലയെരിനെ പറ്റി ആരുന്നു മനസ് മുഴവന്‍ ..സി ഡി കൂടെ കൊണ്ട് വരാന്‍ പറയാമാരുന്നു എന്നൊക്കെ അങ്ങനെ ചിന്തിച്ചു നില്‍ക്കുമ്പോള . അമ്മാവന്റെ വക ചങ്കി കുത്തുന്നെകൂട്ടു ചോദ്യം .
ഇനിം കസ്ടംസു കാരു വല്ലോം പിടിച്ചോ ..
കസ്റംസ് കാരു പിടിച്ചാല്‍ സി ഡി പ്ലയെര്‍ അവര് എടുക്കുമോ അമ്മാവാ..ഞാന്‍ ആകെ ടെന്‍ഷന്‍ ആയി
ആളു വന്നിലെലും അവനൊക്കെ സി ഡി പ്ലയെര്‍ കിട്ടിയാല്‍ മതി ..മിണ്ടാതിരിയെട ചെറുക്ക ..
അമ്മ മനസിനെ ടെന്‍ഷന്‍ മുഴവന്‍ എന്നോട് തീര്‍ത്തു ..
അങ്ങനെ നോക്കി നോക്കി നില്‍ക്കുമ്പോള്‍ വരുന്നുണ്ട് ....
അമ്മെ അച്ഛന്‍ ..ഞാനും അനിയത്തിം അച്ഛനെ നോക്കി കൈ വീശി കാണിച്ചു ..
ഞങ്ങളെ കണ്ട അച്ഛന്റെ മുഖത്ത് ഭയങ്കര സന്തോഷം ..അമ്മ കരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു .

കയ്യില്‍ വലിയ ഒരു കേട്ടുണ്ട് ..അതും ട്രോളിയില്‍ തള്ളി കൊണ്ടാണ് വരുന്നത് ..
എന്റെ മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടി ..ഹോ അച്ഛന്‍ മറന്നില്ല ..പക്ഷെ ഒറ്റ കേട്ടെ ഉള്ളല്ലോ ..സി ഡി പ്ലയെര്‍ മാത്രമേ വാങ്ങിച്ചു കാണൂ ..എനിക്ക് വേറെ ഒന്നിലും യാതൊരു തല്പര്യോം ഇല്ലല്ലോ ..
നാല് വര്‍ഷത്തിനു ശേഷം ഭാര്യയെയും മക്കളെയും കണ്ട അച്ഛന്റെ സന്തോഷം, അത് വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ സാധിക്കുമാരുന്നില്ല .. അച്ഛന്‍ ഓടി വന്നു
ഞങ്ങളെ കെട്ടി പിടിച്ചു ..പാവത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു.
ഫോണില്‍ കൂടി സംസാരിക്കുമെങ്ങിലും വര്‍ഷങ്ങള്‍ക്കു ശേഷം നേരില്‍  കണ്ടകൊണ്ടാവം എനിക്ക് അച്ഛനോട് മിണ്ടാന്‍ തന്നെ നാണം ആരുന്നു. അച്ഛന്‍
എന്നെ ഒരു വശത്തേക്ക് ചേര്‍ത്ത് പിടിച്ച് എല്ലാരോടും വിശേഷം ചോദിക്കുന്നു,  ..എങ്ങിലും ഞാന്‍ തിരിഞ്ഞു തിരിഞ്ഞു ആ കേട്ടിലേക്ക് നോക്കുവാരുന്നു ..അമ്മാവന്‍ അതും തള്ളി ഞങ്ങളുടെ പുറകെ ഉണ്ട് ..

വീട്ടിലേക്കുള്ള യാത്രക്കിടയില്‍ അച്ഛന്‍ വാ തോരാതെ എല്ലാരോടും സംസാരിചോണ്ടിരിക്കുവാ ..
എന്റെ ശ്രദ്ധ മുഴവന്‍ ആ കേട്ടിലാരുന്നു ..അച്ഛന്‍ ആണേല്‍ സി ഡി പ്ലയെരിനെ പറ്റി ഒന്നും സംസാരിക്കുന്ന്നുമില്ല ..സൌദിയിലെ വിശേഷങ്ങളും അവിടുത്തെ റോഡ്‌ അങ്ങനെയാണ്  ഇങ്ങനെയാണ് ..
അങ്ങനെ ഞങ്ങള്‍ വീട്ടിലേക്കുള്ള വഴിയില്‍ എത്തി...

രാവിലെ തൊട്ടു പെയ്യുന്ന തോരാത്ത മഴാ കാരണം വഴി മുഴവന്‍ ഒറവ കുഴി ആയി..
വണ്ടി ഇറക്കിയാല്‍ ടയര്‍ താന്ന് പോകാന്‍ സാധ്യത ഉണ്ടന്ന് ഡ്രൈവര്‍ ചേട്ടന്‍ പറഞ്ഞു ..
എന്നാ വേണ്ട സുഭാഷേ ..ഇനി എന്നാ ദൂരമുണ്ട് നമക്കങ്ങു നടക്കാം ..
അപ്പൊ ഈ കെട്ടോ ..അമ്മ ചോദിച്ചു ...
"ഓ അതെന്ന ഞാന്‍ കയ്യില്‍ എടുത്തോളാം" എന്ന് പറഞ്ഞു അച്ഛന്‍ ചാടി ഇറങ്ങി ..

ഗള്‍ഫില്‍ നിന്നും രവി വരുന്നു എന്ന് പറഞ്ഞു അയല്പക്കംകാരെല്ലാം വീട്ടില്‍ വന്നിരുപ്പുണ്ട് ..
അവര് നോക്കുമ്പോ അച്ഛന്‍ തലയില്‍ കേട്ടും ചുമന്നു വരുന്നു ..
എനിക്കാണേല്‍ നാണം കേട്ടിട്ട് ആരേം നോക്കാന്‍ കൂടി തോന്നിയില്ല ..
അച്ഛന്‍ പുല്ലു പോലെ ആ കേട്ട് ചുവന്നു വീട്ടിലേക്കു കേറി ...
"അപ്പൊ അവിടെ ഇതാരുന്നോ തൊഴില്‍" എന്ന തങ്കപ്പന്‍ ചേട്ടന്റെ പരിഹാസം നിറഞ്ഞ ചോദ്യം ..
എല്ലാരുടേം അടക്കി പിടിച്ചുള്ള ചിരി ...അതിനിടയില്‍ കൂടി ഞങ്ങള്‍ വീട്ടിലേക്കു കേറി.
എല്ലാവന്റെം ചിരിം കളീം ഒക്കെ ഇപ്പൊ  തീരും ആ കെട്ടോന്നു പോട്ടിചോട്ടെ ..
സി ഡി പ്ലയെര്‍ കണ്ടു ഇവന്മാരെല്ലാം കുശുംബിക്കും ഞാന്‍ മനസ്സില്‍ പറഞ്ഞു. 
ടപ്പേ ..അച്ഛന്‍ തലയില്‍ നിന്നും ആ പെട്ടി നിര്‍ദാക്ഷിണ്യം തെഴെക്കിട്ടപ്പോള്‍ തകര്‍ന്നത്‌ ..
എന്റെ മനസ്, എന്റെ സ്വപ്‌നങ്ങള്‍, എന്റെ ആഗ്രഹങ്ങള്‍ ...
സി ഡി പ്ലയെര്‍ ഉള്ള പെട്ടി ആരേലും ഇങ്ങനെ താഴെയിടുമോ ..
അച്ഛാ ...നാണം മറന്നു ഞാന്‍ വിളിച്ചു ...സി ഡി പ്ലയെര്‍ പൊട്ടും..
ഏതു സി ഡി പ്ലയെര്‍ ..ഏയ്‌ അതൊന്നും പോട്ടതില്ല ...

വീണ്ടും മനസ്സില്‍ ലഡ്ഡു പൊട്ടി ...ഹോ താഴെ വീണാല്‍ പോലും പൊട്ടാത്ത സി ഡി പ്ലയെരാ ..
അല്ലെലും ഈ ഫോറിന്‍ സാധനം എല്ലാം നല്ല ക്വാളിറ്റി ആരിക്കും ..ഞാന്‍ മനസ്സില്‍ കരുതി.

കുറെ നേരത്തെ കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഓരോരുത്തരായി കളം പിരിഞ്ഞു ...
ഹോ കാത്തിരുന്ന ആ നിമിഷം വന്നെത്തി..പെട്ടി പൊട്ടിക്കല്‍ ..
അച്ഛന്‍ കത്തി  എടുത്തു കാര്‍ബോഡിന്റെ നടുവിലൂടെ വരഞ്ഞു ..
അതാ ..പെട്ടി തുറക്കാന്‍ പോണു ..
കുറെ കടലാസ് പോലത്തെ ഷര്‍ട്ട്‌ ..റൂം സ്പ്രേ, പേന, പെന്‍സില്‍ ..എല്ലാം കണ്ടു ..
പക്ഷെ എന്റെ സി ഡി പ്ലയെര്‍ ..
ഞാന്‍ വീണ്ടും ചോദിച്ചു. അച്ഛാ സി ഡി പ്ലയെര്‍ ..
ആഹ..നിന്റെ സി ഡി പ്ലയെര്‍ ...അതെന്തിയെ....ഞാന്‍ ഇതില്‍ വച്ചതാരുനല്ലോ..
ആഹ കിട്ടി ..ഇന്നാ..ഞാന്‍ വിചാരിച്ചു ഇതിനൊക്കെ വല്യ വില ആകുമാരിക്കും എന്ന് . ഒരെന്നതിനു ഒരു റിയാലെ ഉള്ളു സൊ ചീപ് ..അതും പറഞ്ഞുള്ള അച്ഛന്റെ ചിരി..
TDK യുടെ ആ പത്തു CD ഞാനിന്നും സൂക്ഷിച്ചു വച്ചിട്ടോണ്ട് ...

"നിനക്ക് സന്തോഷമായില്ലേ .."
അച്ഛന്റെ ചോദ്യത്തിന് ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല സി ഡി പ്ലയെരിനു പകരം 
സി ഡി കിട്ടിയവനെന്തു സന്തോഷം
തകര്‍ന്ന ഹൃദയവും കയ്യില്‍ പത്തു TDK blank CD-യുമായി ഞാന്‍ ഇരുന്നു.
മുക്കാല മുക്കബുല...മ്യൂസിക്‌ ഒഴുകിയെത്തി ...
അനിയത്തി പോയി ടേപ്പ് റെകോര്‍ഡര്‍ ഓണ്‍ ചെയ്തതാവാം ..
എന്തായാലും നല്ല ബാസോട് കൂടി എന്റെ ചങ്കിടിക്കുന്നുണ്ടാരുന്നു ...

Tuesday, March 9, 2010

പഴശിരാജയുടെ വാള്‍



"എന്തുവാടൈ ചൊറീം കുത്തി ഇരിക്കുവാണോ
വൈകീട്ട് മാച്ച് ഉള്ളതാ"

"അതിനു നീ ഇപ്പോളെ ഒരുങ്ങി കെട്ടി എങ്ങോട്ടാ" ഞാന്‍ ചോദിച്ചു

"മുറിഞ്ഞാറ ടീം സ്റ്റേഡിയത്തില്‍ മുടിഞ്ഞ പ്രാക്ടീസ് നടത്തുവാന്ന പപ്പന്‍ പറഞ്ഞെ
ഞാന്‍ അവിടെ പോയി അവന്മാരുടെ ദൌര്‍ബല്യങ്ങള്‍ മനസിലാക്കട്ടെ"

"അതേയ് ചുമ്മാ കാണുന്നോരോടൊക്കെ കേറി മാച്ച് പിടിചെച്ചു
നമ്മളിതുവരെ സ്റ്റേഡിയത്തില്‍ കളിചിട്ടില്ലല്ലോ
ഞാനാണേല്‍ സിനിമ കാണാന്‍ വച്ചിരുന്ന കാശാ
കണ്ടവന്മാരോടെല്ലാം കളിച്ചു തോറ്റു കയ്യില്‍ ഇനിം അഞ്ചു പൈസ ഇല്ല"

"നീ പേടിക്കണ്ട ഈ കളി നമ്മള്‍ ജയിക്കും" മനു തറപ്പിച്ചു പറഞ്ഞു

"അതേയ് അപ്പൊ ബോളോ..ടെന്നീസ് ആണോ റബ്ബര്‍ ആണോ?"

"അത് നീയങ്ങു വാങ്ങിചോണ്ട് വന്നാല്‍ മതി"

"എടാ ഡാഷ് മോനെ ബോളിന്‍റെ കാശ് നിന്‍റെ അച്ഛന്‍ കൊടുക്കുമോ?" ഞാന്‍ ചോദിച്ചു

"പിന്നെ പിരിവിട്ടു താരം" അങ്ങനെ പറഞ്ഞോണ്ട് അവന്‍ ബസ്‌ സ്റ്റോപ്പിലേക്ക് ഓടി.

പിന്നെ അവനൊക്കെ പിരിവിട്ടു തന്നിട്ടാനല്ലോ ഞാന്‍ ഈക്കാണായ ബോളൊക്കെ മേടിചിട്ടുള്ളത്

ഞങ്ങള്‍ ചെറുകര ടീമിന്റെ ക്യാപ്ടനായി സ്വയം അവരോധിച്ച മനു, കാണുന്നിടത്തെല്ലാം മാച്ച്
പിടിക്കുകയും തോല്‍ക്കുകയും പതിവാരുന്നു. റബര്‍ തോട്ടത്തില്‍ കളിച്ചു മാത്രം പരിചയമുള്ള ഞങ്ങള്‍
സ്റ്റേഡിയം പോയിട്ട് നാല് മരമില്ലാത്ത ഒരു ചെറിയ വെളിപ്രദേശം കണ്ടാല്‍ കൂടി ഭയപെട്ടിരുന്നു.

എന്നാല്‍ ഏറ്റവും വലിയ നാണക്കേട് ഞങ്ങള്‍ ചെറുകര ടീം മാത്രമാണ് ബൌളിംഗ് സ്പെല്‍ സ്പിന്നെറെ വച്ച്
ഓപ്പണ്‍ ചെയ്യിക്കുന്നത്. ചെയ്യിക്കുന്നതല്ല ചെയ്യുന്നതാണല്ലോ അവന്‍ പിടിച്ച മാച്ച്, അവന്‍ തന്നെ ബാറ്റിങ്ങും ബൌളിങ്ങും,കാലാകാലങ്ങളായി ഓപ്പണ്‍ ചെയ്തു പോരുന്നു.

എന്തേലും ആട്ടെ... കളിയോടുള്ള ഇഷ്ടം കൊണ്ട് ഞങ്ങള്‍ ആരും ഇതൊന്നും എതിര്‍ക്കാറില്ല.


ഇതൊന്നും അല്ല കളിയെല്ലാം കഴിഞ്ഞുള്ള ഒരു അവലോകനമുണ്ട്..
ഇപ്പോള്‍ ടിവിയില്‍ കാണുന്ന എക്സ്ട്രാ ഇന്നിങ്ങ്സ്‌ ഒന്നും ഒന്നുവല്ല.
അവലോകനത്തിന്‍റെ അവസാനം മനുവിന്‍റെ ബോളെല്‍ എതിര്‍ ടീമിന്‍റെ ബാറ്സ്മാന്‍ അടിച്ചുയര്‍ത്തിയ പന്ത് പിടിച്ചില്ല എന്ന് പറഞ്ഞു ടീമിലെ ഏറ്റവും ഇളയവനായ റിജോയുടെ തലയില്‍ കുറ്റങ്ങള്‍ എല്ലാം കെട്ടിവക്കും.

"അല്ല മനുചേട്ട ആ ബോള് ബൌണ്ടറിക്കപ്പുറത്താ വീണേ..
പിന്നെ ഞാന്‍ എങ്ങിനെയാ...."

"നീ കുറച്ചു എത്തി വലിഞ്ഞിരുന്നേല്‍ അത് ഈസി ആയി പിടിക്കാമായിരുന്നു..
അതിനു ഡെഡിക്കെഷന്‍n ഉണ്ടാവണം, കളി അറിയണം, ബാറ്റ്‌ ചെയ്യുന്നവന്റെ മനസ് വായിക്കണം"

അല്ല മനു ചേട്ടാ..ഞാന്‍ അത്..

"വേണ്ടാ.. കൂടുതല്‍ ഒന്നും പറയണ്ട ഇനിം ഇങ്ങനെ ആണേല്‍ മാച്ച് കളിയ്ക്കാന്‍ റിജോ വരണ്ട"

ഇങ്ങനെ പറയുന്ന ക്യാപ്ടന്‍ മനുവിനോട് എന്ത് പറയാന്‍
തര്‍ക്കിച്ചാല്‍ സ്ഥാനം ടീമിന് വെളിയില്‍ എന്നറിയാവുന്ന റിജോ പിന്നെ ഒന്നും മിണ്ടില്ല.

എങ്കിലും ഞങ്ങള്‍ കുറച്ചു പേരെങ്കിലും മനസ് കൊണ്ട് റിജോയോടൊപ്പം ആരുന്നു.

ഇന്നത്തെ കളി നടക്കുന്നത് പാല സ്റ്റേഡിയത്തില്‍ വച്ചാണ്. ആദ്യമായാണ് ഞങ്ങള്‍ സ്റ്റേഡിയത്തില്‍ കളിക്കുന്നത്, മുറിഞ്ഞാറക്കാരും സ്റ്റേഡിയത്തില്‍ ആദ്യമാണ് എന്നതായിരുന്നു ആകെയുള്ള ആശ്വാസം.
എല്ലാവരെയും കൂട്ടി കൊണ്ട് ചെല്ലാനുള്ള ജോലി എന്റേതാണ്.

മനു നേരത്തെ അവിടെ പോയി അവരുടെ ദൌര്‍ബല്യങ്ങള്‍ പഠിക്കുക ആണല്ലോ

ഒരു വിധം എല്ലാത്തിനേം സംഘടിപ്പിച്ചു..
പക്ഷെ ഒരു പ്രശ്നം , ഞങ്ങളുടെ റബ്ബര്‍ തോട്ടത്തിലെ സെവാഗ് ആയ മുല്ലു മടല്‍ ബാറ്റു കൊണ്ടേ കളിക്കൂ
പണ്ട് ലോകകപ്പിന് പോയ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്‍റെ അവസ്ഥ

"അയ്യേ! ഈ മടല്‍ ബാറ്റൊക്കെ കൊണ്ട് ബസ്സിലോക്കെ കേറി..
ആകെ നാണക്കേടാകും"   ഞാന്‍ പറഞ്ഞു

എവിടെ..മടല്‍ ബാറ്റില്ലാതെ മുല്ലു അമ്പിനും വില്ലിനും അടുക്കുകേല
മുല്ലു ഇല്ലാതെ രണ്ടക്കം പോലും തികക്കാന്‍ പറ്റില്ല എന്നറിയാവുന്ന കൊണ്ട് ഞങ്ങള്‍ സമ്മതിച്ചു.

മടല്‍ ബാറ്റിനെ പേപ്പര്‍ കൊണ്ട് ഭദ്രമായി പൊതിഞ്ഞു, ഇപ്പോള്‍ കണ്ടാല്‍ ആര്‍ക്കും മനസിലാവില്ല
മുല്ലുവിനും സന്തോഷം..എല്ലാരും ഹാപ്പി..

ഇങ്ങനെ ബസ്സിലോക്കെ കേറി ഒരു മാച്ചു കളിയ്ക്കാന്‍ പോകുന്നതൊക്കെ ആദ്യമായിട്ടാ..
എല്ലാരും പാന്‍സും ടീ ഷര്‍ട്ടും ഒക്കെ ഇട്ട്‌..ഹോ
" ഇപ്പോളാ നമ്മളൊരു ടീമായെ " പപ്പന്‍ ഓര്‍മിപ്പിച്ചു
എല്ലാര്‍ക്കും അത് കേട്ടപ്പോ ഒരു രോമാഞ്ചമോക്കെ
യാത്രക്കിടയിലെ സംസാരത്തിനിടയില്‍ എപ്പോളോ ഈ മടല്‍ ബാറ്റ്‌ കറങ്ങി തിരിഞ്ഞു എന്‍റെ കയ്യില്‍ എത്തി

അങ്ങനെ ഞങ്ങള്‍ ചെറുകര ടീം പാന്‍സും ടീ ഷര്‍ട്ടും ഒക്കെ ഇട്ട് (ചിലരൊക്കെ ഷൂസും) ആദ്യമായിട്ട് സ്റ്റേഡിയത്തില്‍
കളിക്കാനായി അതും ചിരവൈരികളായ മുറിഞ്ഞാറക്കാരോട് കളിയ്ക്കാന്‍ പാല ബസ്‌ സ്റ്റാന്‍ഡില്‍ ചെന്നിറങ്ങി.
ആരും ഒന്നും മിണ്ടുന്നില്ല പരസ്പരം ബഹുമാനത്തോടെയുള്ള നോട്ടങ്ങള്‍ മാത്രം കൈമാറി.

എന്ട്രന്‍സ് ക്ലാസ്‌ വിട്ട സമയം ആണന്നു തോന്നുന്നു, ബസ്‌ സ്റ്റാന്‍ഡില്‍ നല്ല കളക്ഷന്‍
എന്നാല്‍ കുറച്ചു സാമൂഹ്യ സേവനം ആകാം എന്ന് കരുതി സ്റ്റാന്റില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും കുറച്ചു നടന്നു.

"ഡാ നമ്മളെ നോക്കി ദോ പെണ്ണുങ്ങള്‍ ചിരിക്കുന്നു"  പപ്പന്‍ പറഞ്ഞു
"നമ്മളെ അല്ല എന്നെ" ഞാന്‍ പറഞ്ഞതു സത്യമാരുന്നു.
എന്‍റെ സൗന്ദ‌‍‌‌‍‍‌‌‍‌ര്യത്തില്‍ ഞാന്‍ അഭിമാനിച്ച നിമിഷം

അടുത്ത് നിന്ന തോമസ് കുട്ടി എന്‍റെ കവിളില്‍ അമര്‍ത്തി തിരുമ്മിയിട്ടു ഒരു ചോദ്യം
"നീ ഇന്ന് കൂടുതല്‍ പൌഡര്‍ ഇട്ടോ"

ആ അസൂയ നിറഞ്ഞ ചോദ്യത്തിനുള്ള എന്‍റെ മറുപടി പരിഹാസം നിറഞ്ഞ ഒരു ചിരി മാത്രം ആരുന്നു
പൌഡര്‍  ഞാന്‍ കണ്ടിട്ട് പോലും ഇല്ല എന്നാ ഭാവത്തില്‍.

പിന്നെ പിന്നെ പെണ്‍കുട്ടികളുടെ ചിരി കൂടി, ഞാന്‍ കൂട്ടത്തില്‍ നിന്നും മാറി കുറച്ചു മുന്‍പില്‍ ഒറ്റക്കായി നടത്തം.
പഴശിരാജ വാളുമായി നടക്കുന്നപോലെ കയ്യില്‍ ബാറ്റുമായി...

പെട്ടെന്നാണ് പുറകീന്നു വന്നു പപ്പന്‍ രഹസ്യമായി എന്‍റെ ചെവിയില്‍

"പ്രവീണേ..മടല് മടല്.."

"മെഡലോ..(അതൊക്കെ കൊറേ കിട്ടിട്ടുണ്ട്, ഇന്നസെന്റ് സ്റ്റൈലില്‍)"

"അതല്ല മടല്..മടല് ബാറ്റാ നിന്‍റെ കയ്യില്‍.."

അയ്യേ!! ഞാന്‍ അത് കേട്ട മാത്രയില്‍ ബാറ്റു കയ്യിന്നു താഴെയിട്ടു അസ്ത്രപ്രന്ജനായി നിന്നു (ഇതിലും കട്ടിയുള്ള മലയാളം വാക്ക് ഉണ്ടോ?..)

വളരെ പയ്യെ സ്ലോമോഷനില്‍ ഞാന്‍ തല തിരിച്ചു താഴോട്ട് നോക്കി

ഹോ ഭൂമി പിളര്‍ന്നു രണ്ടായി ഞാനതില്‍കൂടി അടിയില്‍ പൊക്കോട്ടെ എന്ന് പ്രാര്‍ഥിച്ച നിമിഷം
ഞാന്‍ ഭംഗിയായി പൊതിഞ്ഞിരുന്ന പേപ്പര്‍ ഒക്കെ എപ്പോഴെ ആ ബാറ്റിനെ വിട്ടു പോയിരുന്നു.

ഇതെല്ലം കൂടി കണ്ട പെണ്‍ സംഘങ്ങള്‍ ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി.
അതെല്ലാം സഹിക്കാം വളരെ പരിചയമുള്ള വേറൊരു ചിരി..
വേറെ ആരും അല്ല മുല്ലു..ദുഷ്ടന്‍..അവന്‍റെ ചിരി കണ്ടാല്‍ മടല് ബാറ്റു കണ്ടിട്ട് പോലും ഇല്ല എന്ന് തോന്നും.

"ഇത് ഞാന്‍ മാത്രമല്ല ഇവന്മാരും .." ഇന്‍ ഹരിഹര്‍നഗറില്‍ ജഗദീഷ്‌ പറഞ്ഞ പോലെ ആ പെണ്ണുങ്ങളോട് ഞാനും പറഞ്ഞു നോക്കി

ആര് കേള്‍ക്കാന്‍..

എല്ലാം തകര്‍ന്നവനെപ്പോലെ സ്റ്റേഡിയത്തിലേക്ക് നടക്കുമ്പോള്‍ തോമസുകുട്ടി അടുത്ത് വന്നിട്ട്

"നീ ഇത് വരെ പൌഡര്‍ ഇട്ടിട്ടില്ലേ കുഴപ്പം ഇല്ല
ഇനിം തോട്ട് കുറച്ചു കൂടുതല്‍ ഇട്ടോ, ആളറിയാതിരിക്കാന്‍ അതാ നല്ലത് "

ഞാന്‍ ഒന്നും പറഞ്ഞില്ല പ്രതികരണ ശേഷി പോലും നഷ്ടപെട്ട ഞാന്‍ എന്ത് പറയാന്‍..

പക്ഷെ ഈ ഡയലോഗ് കേട്ടിട്ട് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..
MRF-ന്‍റെ ബാറ്റ് കയ്യില്‍ എടുത്തു കൊണ്ട് മുല്ലു

"സ്റ്റേഡിയത്തില്‍ ഒക്കെ കളിക്കുവാണേല്‍ ഇതീല്‍ കളിക്കണം.."
ഞാന്‍ പ്രതികരിച്ചു...അലറി വിളിച്ചു..
തെണ്ടീ.....................................................................

Thursday, February 11, 2010

ഒരു ക്യാമ്പസ് ഇന്റര്‍വ്യൂ കഥ





അടുത്തത് ഇനിം എന്‍റെ ഊഴമാണു ..മനസില്‍ നല്ല ടെന്‍ഷന്‍ ഉണ്ട്. ചിലരെല്ലാം എങ്കിലും സന്തോഷത്തോടെയാണ് ഇറങ്ങി വരുന്നത്. വളരെ കുറച്ചു vacancy മാത്രമേ ഉള്ളു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇപ്പോള്‍ തന്നെ അത് ഫില്‍ ആയി കാണും. ആദ്യമായാണ് ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നത്. dressing എല്ലാം പെര്‍ഫെക്റ്റ്‌ പക്ഷെ ഒരു ആത്മവിശ്വസമില്ലായ്മ,എന്തിന്റെയോ ഒരു ടെന്‍ഷന്‍, ഞാന്‍ ഒരു മണ്ടന്‍ ആണന്നു അവര്‍ക്ക്  തോന്നുമോ?  നിസാര ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം പറയാന്‍ കഴിഞ്ഞില്ലേല്‍ നാണക്കേടല്ലേ.. ഇങ്ങനെ ഓരോന്നും മനസില്‍ വിചാരിച്ചിരിക്കെ എന്‍റെ പേര് വിളിച്ചു....        
തമ്പുരാനെ ...കാത്തു രക്ഷിക്കണേ ..സകല ദൈവങ്ങളേം വിളിച്ചു പ്രാര്‍ത്ഥിച്ചു ഞാനാ മുറിയിലേക്ക് കയറി ചെന്നു.
ഇതാരോക്കെയാ ഈ ഇരിക്കുന്നെ...എന്‍റെ ടെന്‍ഷന്‍ എല്ലാം പമ്പ കടന്നു.
ജ്യോതികസിമ്രാന്‍, ശോഭന തുടങ്ങിയ ഒന്നാം നിര നടിമാര്‍ ഒരു വശത്തും കനകലതബീന ആന്റണിതുടങ്ങിയ സീരിയല്‍ / സിനിമ നടിമാര്‍ മറുവശത്തും ...ഹോ ..ഇതിനാണോ ഞാന്‍ ടെന്‍ഷന്‍ അടിച്ചേ..എന്‍റെ പൊന്നെ...എന്നെ ചോദ്യം ചോദിച്ചു കൊല്ലു ...

നിന്നെ കൊല്ലാമെടാ...സുര്യന്‍ ആസനത്തില്‍ ഉദിക്കും വരെ കിടന്നുറക്കംഎന്നിട്ട് അവന്‍റെ സ്വപ്നം കാണിച്ച..ങേ ഞെട്ടിയുണര്‍ന്ന എന്നെ നോക്കി ഗോഡ് ഫാദറിലെ ഫിലോമിനയെപ്പോലെ അമ്മ അലറുന്നുണ്ടായിരുന്നു.  
നല്ലൊരു സ്വപ്നം നഷ്ടപെട്ടതിന്‍റെ ദേഷ്യത്തില്‍ കാലത്തെ കാപ്പി കുടി വേണ്ടാന്ന് വച്ചുഅങ്ങനെ എങ്കിലും അമ്മയോട് ഒരു പ്രതികാരം ചെയ്തില്ലേല്‍ എന്‍റെ മനസാക്ഷി എന്നോട് പൊറുക്കില്ല.

8 .30ന്റെ ജീസസ്  കിട്ടിയില്ലേല്‍ പിന്നെ വരുന്ന ബസേല്‍ ഒരു യുദ്ധത്തിനുള്ള ആള് കാണും. ഓ.. ഭാഗ്യത്തിന് അവന്‍ സ്റ്റാന്റ് വിട്ടിട്ടില്ല .ആ ചെകുത്താന്‍ കണ്ടക്ടര്‍ കാണല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാ ഞാനാ സീറ്റെല്‍ ഇരുന്നത്. എന്താണന്നു അറിഞ്ഞു കൂടാ ഞാന്‍ ആകപ്പാടെ അടക്ക വലിപ്പം ഉള്ളകൊണ്ടാനോന്നും അറിയില്ല മറ്റാരോടും ഇല്ലാത്ത ഒരു വാത്സല്യം ആ കണ്ടക്ടുര്‍ക്ക് എന്നോട് ഉണ്ടാരുന്നു. ഞാന്‍ സീറ്റില്‍ ഇരുന്നാ യാത്ര ചെയുന്നേല്‍ എവിടുന്നേലും ഒരു അപ്പച്ചനെയോ കാല് വയ്യാത്ത ആളെയോ കൃത്യമായി എന്‍റെ അടുത്തേക്ക് പറഞ്ഞു വിടുകയും തല്‍ഫലമായി സീറ്റ് നഷ്ടപെട്ട എന്നെ നോക്കി പുച്ചഭാവത്തില്‍ ഒരു ഇളിയും പാസ്സാക്കി പോവുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്‍റെ ഒരു ഇഷ്ട വിനോദമായിരുന്നു.  

പണ്ടെങ്ങാണ്ട്  ST കാര്‍ഡ്‌ ചോദിച്ചപോ തന്തക്കു വിളിച്ചതിന്  ഇങ്ങനെ പ്രതികാരം ചെയ്യണോഒന്നുവല്ലേലും ഞാനൊരു കൊച്ചു പയ്യനല്ലേ. ദുഷ്ടന്‍..ഇന്നും ആ പരമ നാറി തന്നെ കണ്ടക്ടര്‍..
വെറുതെ അവനെ കൊണ്ട് പറയിക്കാതെ നേരത്തെ എഴുനേറ്റു നിക്കാം എന്ന് ഞാന്‍ വിചാരിച്ചു.
എന്നിട്ടും സീറ്റ് നോക്കി അവന്‍റെ ഒരു ചോദ്യം "ഇരിക്കുന്നില്ലേ..."
പോടാ നാറി.....മനസില്‍ പറഞ്ഞു...
"ഓ നമ്മളൊക്കെ ഇവിടെ നിന്നോളം ... അധികം ഇരുത്തല്ലേ ..."
നല്ല ഒരു മറുപടി പറഞ്ഞ സന്തോഷത്തില്‍ നിക്കുമ്പോള ആ നാറി എന്‍റെ ഫീലിംഗ്സെ  തൊട്ടു കളിച്ചേ..  
"അതിനു മോകളിലത്തെ കമ്പിയെ പിടിക്കാന്‍ നിനക്കെത്തുമോട...."
മനസ് മുഴ്വന്‍ ആ ചെറ്റയോടുള്ള കലിപ്പുംവിദ്വേഷവും നുരഞ്ഞു പൊങ്ങി,
കൂടെയുള്ള "അവന്‍മാര്‍" കേട്ടതില്‍ എനിക്കു വിഷമം ഒന്നും ഇല്ലാരുന്നുപക്ഷെ BCA -യിലെ റീമയുംസുമിയും അത് കേട്ട് ചിരിക്കുന്ന കണ്ടപ്പോള്‍ സഹിച്ചില്ല.

വിശന്നു കൊടല് കരിയാന്‍ തുടങ്ങി...
ബസ്സില്‍ നിന്നിറങ്ങി നേരെ അന്തോണിയുടെ കടയില്‍ നിന്നും  രണ്ടു ദിവസത്തെ പഴക്കമുള്ള മൊട്ട പപ്സും തോരണം പേപ്പര്‍ വെള്ളത്തില്‍ കലക്കിയപോലത്തെ ഡ്രിങ്ക്സും കഴിച്ചപ്പോലാണ് ശ്വാസം നേരെ വീണത്‌.
അന്തോണി...   പതിനാറില്‍ ഒരു ആറ്....(അന്തോണി പിന്നെ പറ്റു ബുക്കില്‍ തനിക്കു ഇഷ്ടമുള്ളത് എഴുതിക്കോളും  ) ഇതും പറഞ്ഞു ക്ലാസ്സിലേക്ക് ഓടുകാരുന്നു.

ഗീര്‍വാണ വീരന്‍ സുമേഷ് സര്‍ ക്ലാസ്സ്‌ എടുത്തു നശിപ്പിച്ചു കൊണ്ട് ഇരിക്കുമ്പോള ആ സന്തോഷ വര്‍ത്തമാനം ഞങ്ങള്‍ അറിയുന്നെഞങ്ങടെ കോളേജില്‍ ഒരിക്കലും നടക്കില്ല എന്ന് ഞങ്ങള്‍ കരുതിയ ക്യാമ്പസ്‌ ഇന്റര്‍വ്യൂ...
എല്ലാരുടെം മുഖത്ത് ജോലി കിട്ടിയ ഒരു പ്രതീതിഒരു സന്തോഷം.  16  സപ്ലി ഉള്ള മൈക്കളും, 12 എണ്ണം ഉള്ള ഞാനും ബാക്കി ഞങ്ങടെ ഇടയില്‍ കിടന്നു കളിക്കുന്ന ഒരു പറ്റം കൂട്ടുകാരും ജോലി ഉറപ്പിച്ച മട്ടില്‍ അഹങ്കാരികളായി മാറുകയും ചെയ്തു. പക്ഷെ ഇന്റര്‍വ്യൂ കോളേജില്‍ വച്ചല്ലപാലയില്‍ അര്‍ബന്‍ ബാങ്കിന്‍റെ മുകളിലത്തെ നിലയില്‍. അപ്പൊ നാളെ ക്ലാസ്സില്‍ വരേണ്ട കാര്യം ഇല്ല . പിന്നെയുള്ള കൂട്ടായ ചര്‍ച്ചയില്‍ പലരും പല ആശയങ്ങളും ഉന്നയിച്ചു എങ്കിലും ഇന്റര്‍വ്യൂ കഴിഞ്ഞാല്‍  കല്ലെപ്പള്ളി ഷാപ്പീന്ന് കള്ളും  കപ്പേം എന്നുള്ള  ഗോപല്ജിയുടെ ആശയത്തെ എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ആ തീരുമാനത്തില്‍ സഭ പിരിച്ചു വിടുകയം  ചെയ്തു.

കാലത്ത് തന്നെ കുളിച്ചു റെഡി ആയി ഷാപ്പിലേക്ക് അല്ല ഇന്റര്‍വ്യൂവിനു ചെന്നു. നമ്മടെ  കോളേജ്  മുഴവന്‍ ഉണ്ടല്ലോ. മൈക്കിളിന്റെ ഇരുപ്പു കണ്ടാല്‍ തോന്നും അവനാ   ഇന്റര്‍വ്യൂ നടത്തുന്നെന്നു. തെണ്ടി 16 സപ്പ്ലി ഉണ്ട് എന്നിട്ടും എന്തോരഹങ്കാരം. ജോലിക്കാര്യം വന്നതോടെ എല്ലാരും പരസ്പരം ശത്രുക്കളെ പോലെ പെരുമാറാന്‍ തുടങ്ങി. ഗോപാല്‍ജി രാവിലെ തന്നെ രണ്ടു കീറിയേച്ച വന്നെക്കുന്നെ എന്ന് തോന്നുന്നു.  

ഒരു സുന്ദരിക്കോത വന്നു ഏല്ലാര്‍ക്കും ഓരോ ഫോം തന്നുഇനിം ഗ്രൂപ്പ്‌ തിരിക്കും അത്രേ..അപ്പൊ ഒറ്റയ്ക്ക് ഒറ്റക്കല്ല ഇന്റര്‍വ്യൂഹാവു..പകുതി ടെന്‍ഷന്‍ ഒഴിവായി. ഞാനും മൈക്കിളുംഗോപല്‍ജിയും പിന്നെ നമ്മടെ കല്ലേപ്പള്ളി ഷാപ്പ്‌  ടീം മിക്കവരും ഒറ്റ  ഗ്രൂപ്പില്‍. ഇവന്മാര്‍ക്ക് നമ്മളെ മനസിലായോഅല്ലേല്‍ ഇങ്ങനെ ഒത്തു വരുമോ?  

ഞങ്ങളെ ഒരു റൂമിലേക്ക്‌ വിളിച്ചു...അവിടെ ഞങ്ങളെ കാത്തു ഒരു നോര്‍ത്ത് ഇന്ത്യക്കാരന്‍ ആണന്നു തോന്നുന്നുസ്വയം മഹേഷ്ജി എന്ന് പരിചയപെടുത്തിയ ആള്‍ കുറച്ചു നേരം ചില വാചക കസര്‍ത്തുകള്‍ ഒക്കെ കാഴ്ച വച്ചെങ്കിലും,മൈക്കിളിന്റെ ഉച്ചസ്ഥായിലുള്ള ഒരു കോട്ടുവാ അദ്ദേഹത്തിന് ഞങ്ങളെ പറ്റി നല്ല മതിപ്പുളവാക്കുകയും തല്‍ഫലമായി "introduce yourself " എന്നാ കലാ പരിപാടിയിലേക്ക് കടക്കുകയും ചെയ്തു.   

ഇങ്ങനെ ഒരു കലാപരിപാടി എല്ലാ ഇന്റര്‍വ്യൂവിനും ചോദിക്കാറുള്ള കൊണ്ട്  ഞങ്ങള്‍ എല്ലാവരും വളരെ പ്രിപയര്‍ ആയിരുന്നു. പക്ഷെ ഗോപാല്‍ജി കാലതത്തെ കെട്ടു വിടാത്ത കൊണ്ടാണോ എന്തോ ഹോബീസ് പറഞ്ഞ കൂട്ടത്തില്‍ "drinking " എന്ന് പറഞ്ഞോ ഈശ്വരാ ..വാളു വച്ചില്ലല്ലോ ഭാഗ്യം.  

അങ്ങനെ പരിപാടിയുടെ അവസാന ഘട്ടത്തിലേക്ക്  കടന്നു. എല്ലാം വളരെ ജോര്‍ ആയിരുന്നു പക്ഷെ  മുഴ്വന്‍ സമയവും മഹേഷ്ജി തന്നെ സംസാരിച്ചത് കൊണ്ട് ഞങ്ങളുടെ ഇംഗ്ലീഷ് പരിജ്ഞാനം മുഴ്വന്‍ പ്രകടിപ്പിക്കാന്‍ സാധിച്ചില്ല എന്നൊരു  കുന്ടിതം ഇല്ലാതില്ല. പുള്ളി ലിസ്റ്റ് എടുത്തിട്ടുണ്ട് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ട് പിന്നെ അറിയിക്കാം എന്ന് പറഞ്ഞു. അങ്ങനെ ഓരോരുത്തരായി കളം വിടാന്‍ തുടങ്ങി. അവസാനം ഇറങ്ങാന്‍ നിന്നത് ഞാനും മൈക്കളും ആരുന്നു. പുള്ളിയെ എങ്ങനെ impress ചെയ്യിക്കാം എന്ന് കൂലംകഷമായി  ചിന്തിച്ചു കൊണ്ടാണ് ഞാന്‍ അടുത്തേക്ക് ചെന്നത്, മൈക്കള്‍ എന്നേം പുള്ളിക്കാരനേം മാറി മാറി നോക്കുന്നുണ്ട്..

ഞാന്‍ രണ്ടും കല്പിച്ചു അങ്ങ് ചോദിച്ചു, 
"May I Know Your good name please "

സംസാരത്തിനിടെ ഒരു നൂറു പ്രാവശ്യം എങ്കിലും "I 'm മഹേഷ്ജി" എന്ന് പറഞ്ഞ മനുഷ്യനോടാണ് ഞാന്‍ ഈ കൊടും ചോദ്യം ചോദിച്ചത്.  

എന്നാലും സമനില വിടാതെ "I  am  mahesh you can call me മഹേഷ്ജി" എന്ന് പറഞ്ഞ ആ മനുഷ്യനെ ഞെട്ടിച്ചു കൊണ്ടാണ് എന്‍റെ പുറകില്‍ നിന്ന മൈക്കള്‍ ആ ചോദ്യം ചോദിച്ചത് 

"Also your good name please sir"

ഈ ചോദ്യം കെട്ടു കണ്ണ് തള്ളിയിരിക്കുന്ന മഹേഷ്ജിയേം, എന്‍റെ ഇംഗ്ലീഷ് എങ്ങനെ ഉണ്ട് എന്ന് ഭാവത്തില്‍ എന്നെ നോക്കുന്ന  മൈക്കിളിന്റെയും   മുഖം 
ഈശ്വര ഞാന്‍ എങ്ങനെ മറക്കും. 

കല്ലെപ്പള്ളി ഷാപ്പിലേക്ക് ഓടുകാരുന്നു, ഗോപാല്‍ജി വീഴും മുന്‍പേ ഈ വിവരം അറിയിക്കാന്‍ ...










         



Thursday, January 28, 2010

ലാടവൈദ്യന്‍



ടപ്പേ...വലിയൊരു ശബ്ദം കേട്ടാണ് ഞാന്‍ രാവിലെ എഴുനേറ്റു മുറ്റത്തേക്ക് ചെന്നത്. അച്ഛന്‍ വലിയ  ഒച്ചയില്‍ അമ്മയെ ശകാരിക്കുന്നത് അകലേന്നെ കേള്‍ക്കാം.
"ഒരു നൂറു പ്രാവശ്യം പറഞ്ഞിട്ടുണ്ട് വഴീക്കുടെ കൊണ്ട് വരുന്ന ഒരു സാധനോം മേടിക്കരുതെന്നു..അതെങ്ങനാ പറഞ്ഞാല്‍ കേള്‍ക്കത്തില്ലല്ലോ."
ഒരു പൊട്ടിയ ബക്കറ്റുമായി അച്ഛന്‍ നില്‍പ്പുണ്ട് അടുത്ത് ഒന്നും മിണ്ടാതെ അമ്മയും.

"വഴീക്കുടെ കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരം വളരെ കുറവാരിക്കും. അത് കൊണ്ടാ അവര്‍ക്കത് വില കുറച്ചു വില്‍ക്കാന്‍ പറ്റുന്നെ മനസ്സിലായോ.."
അമ്മ കുറ്റബോധം കൊണ്ട് യന്ത്രമായി നില്‍ക്കുകയായിരുന്നു..

എത്രയോ പ്രാവശ്യം പറഞ്ഞ കാര്യം തന്നെയാ അച്ഛന്‍ വീണ്ടും പറയുന്നേ എന്നോര്‍ത്തപ്പോള്‍ ചിരിയാണ് വന്നത്..രാവിലത്തെ ഉറക്കം നഷ്ടപെട്ട വിഷമത്തില്‍ ഞാന്‍ തിരിച്ചു റൂമിലേക്ക്‌ നടന്നു.

അമ്മ അങ്ങനെ ആണ് ഏത് വഴി കച്ചവടക്കാര്‍ വന്നാലും അമ്മ എന്തെങ്ങിലും വാങ്ങും..അധികം താമസിയാതെ അത് കേടാകുവേം ചെയ്യും
അച്ഛനാണേല്‍ നേരെ തിരിച്ചും...വില്‍ക്കാന്‍ വന്നവനുമായി അതിന്റെ ഗുണനിലവാരത്തെ പറ്റി തര്‍ക്കിച്ചു അവനെ കൊണ്ട് ആ പണി തന്നെ നിര്തിച്ചേ അച്ഛന്‍ വിട്ടിരുന്നുള്ളൂ..

ഹാച്ച്ഹീ...ഹാച്ചീ..ഞാന്‍ തുമ്മല്‍ തുടങ്ങി രാവിലെ എഴുനേറ്റു പോയാല്‍ പിന്നെ എനിക്കു ഭയങ്കര തുമ്മല്‍ ആണ്.
ഹോ ഈ ചെറുക്കന്റെ തുമ്മല്‍ കൊണ്ട് ഞാന്‍ തോറ്റു അതിനെ നല്ല ഒരു ഡോക്ടറിനെ കാണിക്കണം..ആകെയുള്ള ഒരാണ്‍കൊച്ചാ അതിങ്ങനെ തുമ്മി കൊണ്ട് നടന്നാല്‍ ശരിയാവത്തില്ല..അമ്മ
പറഞ്ഞ് നിര്‍ത്തും മുന്‍പ് വന്നു അച്ഛന്‍റെ കമ്മന്റ്
അതെങ്ങനാ വല്ല മരുന്നും മേടിച്ചു കൊടുത്താല്‍  kazikkuvo.

പല ഡോക്ടര്‍മാരേം കാണിച്ചു ഓരോരുത്തരും ഓരോ അഭിപ്രായം പറയും..
ഒരാള്‍ പറഞ്ഞു മൂക്കിന്റെ പാലം ചെരിഞ്ഞാ അത് കൊണ്ടാണ്..വേറൊരാള്‍ പറഞ്ഞു കാലത്തെ എഴുനേക്കണ്ട അതെ ഉള്ളു ഇതിനൊരു പ്രതിവിധി.
എന്തോ എനിക്ക ഡോക്ടറെ ക്ഷ ബോധിച്ചു..
അങ്ങനെ എല്ലാരുടേം സമ്മതത്തോടെ രാവിലെ കിടന്നുറങ്ങുക ഒരു വല്ലാതെ സുഖം തന്നെ.




മറ്റൊരു ദിവസം അചന്റെ ഉച്ചത്തിലുള്ള തമിഴ് കേട്ടാണു ഞൻ കണ്ണു തുറന്നതു. ഞാനും കൂടി അങ്ങൊട്ടു ഇറങ്ങി ചെന്നപ്പൊൾ അച്ചന്റെ തമിഴ് പേച്ചു കൂടി. ഏതൊ ഒരു തമിഴൻ, കയ്യിൽ ഒരു ഭാണ്ടകെട്ടും ഉണ്ടു അചന്റെ തമിഴ് കേട്ടു വായും പൊളിചു നിക്കുവാ. അയാൾ തിരിച്ചു തമിഴ് കലർന്ന മലയാളം ആണു പറയുന്നെ.

എന്നതാ അച്ചാ ഈ പറയുന്നെ...
മലയാളത്തിൽ പറഞ്ഞാൽ അയാൾക്കു മനസ്സിലാകുമല്ലൊ.

“തമിഴന്മാരൊടു തമിഴിൽ സംസാരിച്ചാൽ അവർക്കു നമ്മളൊടു ഇഷ്ടം കൂടുമത്രെ

നമ്മളെ അവര്‍ കൂട്ടത്തില്‍ ഒരുത്തനായി കാണും"
ഇത് അച്ഛന്‍ എന്നോട് രഹസ്യമായി പറഞ്ഞതാ..


"അല്ല അതൊക്കെ ഇരിക്കട്ടെ ഇയാള്‍ ആരാ ..."
"എടാ ഇയാള്‍ ഒരു ലാടവൈദ്യനാ ഇയാളുടെ കയ്യില്‍ നിന്‍റെ തുമ്മലിനും ജലധോഷതിനുമുള്ള മരുന്നുണ്ട്.  ഇവരീ കാട്ടീക്കുടെ ഒക്കെ നടക്കുന്നവരാ സകല പച്ചമരുന്നും ഇവരുടെ കയ്യില്‍ കാണും. നമക്കൊന്നു പരീക്ഷിച്ചു നോക്കാം എന്താ..."


എനിക്ക ലാടവൈദ്യനെ അത്ര ബോധിച്ചില്ല. ഒന്നാമതെ ഇയാള്‍ തരുന്ന മരുന്നെങ്ങാന്‍ കഴിച്ചു അസുഖം മാറിയാല്‍ പിന്നെ കാലത്തെ കിടന്നുറങ്ങുന്ന കാര്യം വല്യ കഷ്ടാകും.
പിന്നെ മൊത്തത്തില്‍ അയാളെ കണ്ടാല്‍ ഒരു വശ പിശക് ലുക്കാ..


അച്ഛനാണേല്‍ ഭയങ്കര വിശ്വാസത്തില്‍ നിക്കുവാ.


"അപ്പൊ ഈ മരുന്നൊക്കെ ഉണ്ടാക്കി കയ്യില്‍ വച്ചിരിക്കുവാണോ? "ഞാനെന്‍റെ ഒരു സംശയം ചോദിച്ചു.
അല്ല തമ്പീ...തമ്പീ കയ്യേ കാട്ട്...
കുറച്ചു നേരം കണ്ണടച്ച് ധ്യാനിച്ച് കൊണ്ട് അയാള്‍ എന്‍റെ പള്‍സ്‌ നോക്കി.
"തമ്പീ ഉങ്കള്‍ക്ക്‌ വാത കഫ്  പിത്ത ദോഷങ്ങള്‍ ഉണ്ട്..
പേടി വേണ്ട എന്‍ കയ്യില്‍ മരുന്നിരിക്ക്.
ഞാന്‍ ഒരു ചെരിയ കുറിപ്പ് തരാം അന്ത മരുന്തെല്ലാം വെളിന്നു വാങ്കണം.
ബാക്കി മരുന്തെല്ലാം എന്‍ കയ്യില്‍ ഇരിക്ക്."


ലിസ്റ്റ് കിട്ടിയ പടി അച്ഛന്‍ പുറത്തേക്കു പോയി. അമ്മയും അനിയത്തീം എല്ലാം കണ്ടോണ്ടു നിക്കുവാരുന്നു.
"അമ്മെ ഇയാളെ കണ്ടിട്ട് ഒരു കള്ള ലക്ഷണമുണ്ട്. അയാളുടെ വായില്‍ നിന്നും ഭയങ്കര ഗ്രാംബുവിന്റെ  മണം. സാധാരണ വെള്ളമടി കഴിഞ്ഞു മണം പുറത്തു വരാതിരിക്കാനാണ് ആള്‍ക്കാര്‍ വെറുതെ ഗ്രാമ്പൂ കഴിക്കുന്നെ"
ഞാനെന്‍റെ പൊതുവിജ്ഞാനം അമ്മയോട് പങ്കുവെച്ചു.
"ഏയ് നിന്‍റെ അച്ഛനെ അങ്ങനെ വല്ലോം പറ്റിക്കാന്‍ പറ്റുവോ ഗ്രാമ്ബൂവിന്റെ ഒന്നും
മണം ആവത്തില്ല. കയ്യില്‍ മുഴ്വന്‍ പച്ചമരുന്നുകളല്ലേ പച്ചമരുന്നു..അതിന്‍റെ മണം ആയിരിക്കും."
എന്നാ അതിന്‍റെ ആരിക്കും ഞാനും  വിചാരിച്ചു  ...


അല്‍പ സമയങ്ങല്‍ക്കകം അച്ഛന്‍ സാധനങ്ങളുമായി എത്തി. ഇത്ര രാവിലെ കട തുറക്കുമോ എന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ എല്ലാരും  ചിരിച്ചു കൊണ്ട് ക്ലോക്കില്‍ നോക്കിയാണ് മറുപടി പറഞ്ഞത്.   ഞാനും ചിരിച്ചു പോയി സമയം 10 മണി.


അപ്പൊ എല്ലാ സാധനങ്കളും ഇരിക്ക്.. എന്‍ കയ്യില്‍ കുങ്കുമപ്പൂ, ആടലോടകം, etc   ..
എന്തൊക്കെയോ കുറെ സാധനങ്ങള് അയാള്‍ എടുത്തു നിരത്തുന്നുണ്ടാരുന്നു...
കുങ്കുമപ്പൂ എന്ന് കേട്ടപ്പോ അച്ഛന്‍റെ മുഖം ഒന്ന് കാണേണ്ടത് ആയിരുന്നു...


"അച്ഛാ ഇതാണോ കുങ്കുമപ്പൂ..."
"പിന്നെ കണ്ടാല്‍ അറിയില്ലേ .."
"ഞാന്‍ കണ്ടിട്ടില്ല അച്ഛന്‍ കണ്ടിട്ടുണ്ടോ? "
"ഞാനും കണ്ടിട്ടില്ല എന്നാലും ഇതാരിക്കും...ഇതൊക്കെ ഇവന്മാരുടെ കയ്യില്‍ കാണുമെടാ.."
പിന്നെ ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല. "വിശ്വാസം അതല്ലേ എല്ലാം.."    


അയാള്‍ ഈ സാധനങ്ങള്‍ എല്ലാം ആയിട്ടു അടുക്കളേല്‍ കയറി
പിന്നെ മരുന്നുണ്ടാക്കലിന്റെ രണ്ടു മണിക്കൂറുകള്‍.


കുറെ ഇളക്കലിനും അനക്കലിനും ശേഷം മരുന്ന് വാങ്ങി ഒരു ഹോര്‍ലിക്ക്സ് "കുപ്പിയിലാക്കി". ഒരു തരം ലേഹ്യം പോലെ ഒക്കെ ഇരിക്കും കണ്ടാല്‍.


തമ്പീ നല്ല പ്രാര്‍ത്ഥിച്ചു വാങ്കിചോളൂ...daily ഒരു  teaspoon ..അത് പോതും.
അപ്പുറം നാന്‍ വരാ..സാമിക്ക് ഒരു 1500 രൂപ ദക്ഷിണ തന്നോളൂ..


ഇത് കേട്ടതും അച്ഛന്‍റെ മുഖത്തെ രക്തം മുഴ്വന്‍ വാര്‍ന്നു പോയി.
അല്ല വൈദ്യാ ഇത്രേം തുകയകുമോ?   ( അച്ഛന്‍ കുറെ നേരം കൂടി നല്ല മലയാളം പറയുന്ന കേട്ട് കണ്ണ് നിറഞ്ഞു പോയി).


സാമീ ഇതില്‍ കള്ളത്തരമില്ല എല്ലാം റൊമ്പ വിലയുള്ള മരുന്ന്.
ഇത് ഇങ്കയെല്ലാം കിടക്കമാട്ട..കുങ്കുമപ്പൂ എന്നാ വിലാ തെരിയുമാ?


ഞങ്ങള്‍ എല്ലാം തല കുലുക്കി..അച്ഛനും ...
ഞാനാ മരുന്ന് പല ദിവസം കഴിച്ചു...
എന്നും അച്ഛന്‍ വന്നെന്നെ രാവിലെ വിളിക്കും..
എഴുനെട്ടാല്‍ അപ്പൊ തുടങ്ങും തുമ്മല്‍..
പിന്നെ പിന്നെ അച്ഛന്‍ എന്നെ വിളിക്കാതായി...


 ടപ്പേ...വലിയൊരു ശബ്ദം കേട്ടാണ് ഞാന്‍ രാവിലെ എഴുനേറ്റതു...
ഈ   പ്രാവശ്യം അത് അടുക്കളേല്‍ നിന്നരുന്നു. 
ഞാന്‍ ചെന്നപ്പോള്‍ കാണുന്ന കാഴ്ച 
പൊട്ടിയ ലേഹ്യ കുപ്പി നിലത്തു കിടക്കുന്നു  ...വളരെ വിഷാദ ഭാവത്തില്‍ അച്ഛനും അടുത്ത് അമ്മയും നില്‍പ്പുണ്ട്.  


"ഈ വഴീക്കുടെ കൊണ്ടുവരുന്ന സാധനങ്ങള്‍ ഒന്നും മേടിക്കരുത് 
അതിനു ഗുണ നിലവാരം വളരെ കുറവാരിക്കും" 


"പക്ഷെ ഈ പ്രാവശ്യം ഈ ഡയലോഗ് അമ്മയുടെ വകയാരുന്നു എന്ന് മാത്രം "