ജീവിത യാത്രയില്‍ അപൂര്‍വ്വം സംഭവിക്കുന്ന ചില നിമിഷങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

Thursday, October 29, 2009

ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍...

എടാ നിനക്ക് സിനിമയില്‍ അഭിനയിക്കണോ? അച്ഛന്‍റെ പെട്ടെന്നുള്ള ചോദ്യം എന്നെ
ഒന്ന് അമ്പരിപ്പിക്കതിരുന്നില്ല. എങ്കിലും ലാലേട്ടന്‍റെ സിനിമ അല്ലെ ഒന്നഭിനയിച്ചു കളയാം
എന്ന് കരുതിയതില്‍ ഒരു തെറ്റും തോന്നിയിരുന്നില്ല.

"അമ്മു ഫിലിംസിന്‍റെ ബാനറില്‍ ഫാസില്‍ സംവിധാനം ചെയ്യുന്ന mohanlal ചിത്രത്തിലേക്ക് 16 -18 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു."

നിന്നും കിടന്നും ഇരുന്നും കുറെ ഫോട്ടോകള്‍ എടുത്തു ഉടന്‍ തന്നെ പത്രത്തില്‍ കണ്ട വിലാസത്തില്‍ അയച്ചു കൊടുത്തു. ഏകദേശം ഒരു രണ്ടാഴ്ച കഴിഞ്ഞു കാണും. കോളേജ് വിട്ടു വന്ന എന്നെ കാത്തു അമ്മയും അനുജത്തിയും
പുഞ്ചിരിച്ചു കൊണ്ട് വീട്ടു മുറ്റത്തു തന്നെ നില്‍പ്പുണ്ടായിരുന്നു.
"എടാ ..നിന്നെ സിനിമയില്‍ എടുത്തെടാ.."
"എടുത്തിട്ടില്ല അമ്മെ interview ഉണ്ടന്ന പറഞ്ഞെക്കുന്നെ" അനുജത്തി പറഞ്ഞു
പിന്നെ അതൊന്നും സാരമില്ല ഇതൊക്കെ എടുത്തപോലാ..
അമ്മ ഇതും പറഞ്ഞു കൊണ്ട് ആ ടെലെഗ്രാം എന്‍റെ കയ്യില്‍ തന്നു.
വിശ്വസിക്കാനാവാതെ അത് വാങ്ങിച്ച എന്‍റെ മനസ്സില്‍ ഞാന്‍ മുന്‍പ് കണ്ട ഒരു സിനിമയിലെ ഡയലോഗ് ആരുന്നു.
"എടാ എല്‍ദോ നിന്നെ സിനിമയില്‍ എടുത്തെടാ..."

"INTERVIEW AT HOTEL RAIBAN, ALLEPPEY ON ........... "

ഡേറ്റ്‌ ആന്‍ഡ്‌ ടൈം ഇപ്പോള്‍ ഓര്‍ക്കുന്നില്ല. വായനക്കാര്‍ ക്ഷമിക്കുക.

പിന്നെ അച്ഛന്‍റെ അമ്മേടേം മുന്‍പില്‍ അതിഭയങ്കരമായ അഭിനയ കസര്‍ത്തുകള്‍
പൊട്ടന്‍, മന്ദബുദ്ധി, ഭ്രാന്ദന്‍, അംഗവൈകല്യം വന്നവന്‍ ഇതൊക്കെയരുന്നു ഇഷ്ടവേഷങ്ങള്‍.
എന്‍റെ അഭിനയം കണ്ടു അമ്മ ഇരുന്നു കരയുന്നു....ഹോ ഞാന്‍ ഒരു സംഭവം തന്നെ....
ഇതിനിടയില്‍ അച്ഛന്‍റെ വക ചില തിരുത്തലുകള്‍ അങ്ങനെ ചെയ്‌താല്‍ കുറച്ചു കൂടി നന്നാവുമത്രെ.
"എങ്ങനെ ചെയ്യണം എന്നെനിക്കറിയാം എന്നെ കൂടുതല്‍ ആരും പഠിപ്പിക്കണ്ട"
കുറച്ചു സൂപ്പര്‍സ്റ്റാര്‍ ജാടയില്‍ തന്നെ അച്ഛനോട് അത് പറഞ്ഞപ്പോള്‍ വല്ലതോരത്മവിശ്വാസം.

രാവിചേട്ട ഇവന്‍ തകര്‍ക്കും, ഇത്രേം കഴിവുന്ടായേട്ട ഇവന്‍ ഇങ്ങനെ വീട്ടില്‍ തന്നെ കുത്തി ഇരുന്നെ.അമ്മയുടെ അഭിനയിക്കാനുള്ള കഴിവാ എനിക്ക് കിട്ടിയെന്നു അമ്മ അല്ല അച്ഛന്‍റെയന്നു അച്ഛനും.
അച്ഛന്‍ പണ്ട് കഥാപ്രസംഗം ഒക്കെ പഠിച്ചിട്ടുണ്ടാത്രേ
അതെന്താ ഇത്ര പഠിക്കാന്‍ മാത്രം എന്നമ്മ...
അവര്‍ തമ്മില്‍ അങ്ങനെ വഴക്കു നടക്കുമ്പോളും ഞാന്‍ അഭിനയ കളരിയില്‍ പരിശീലനത്തിലാരുന്നു.

പുതിയ ബെല്‍റ്റ്‌, pants , ഷര്‍ട്ട്‌, ഷൂസ് അച്ഛന്‍ യാതൊരെതിര്‍പ്പും കൂടാതെ എല്ലാം വാങ്ങിത്തന്നു. കൂളിംഗ്‌ ഗ്ലാസ്‌ വേണ്ടാന്ന് ഫ്രണ്ട് പറഞ്ഞ കാരണം ഞാന്‍ അതൊഴിവാക്കി. കോളേജില്‍ ഒക്കെ ഭയങ്കര പബ്ലിസിറ്റി. ഭാവിയിലെ നടനെ കാണാന്‍ മറ്റ്‌ ബാച്ചിലെ വരെ പെണ്‍കുട്ടികളുടെ തള്ളി കയറ്റം.

teachers - നൊക്കെ ഭയങ്കര ബഹുമാനം. assignment എഴുതിയില്ലേലും സാരമില്ല സമയമുള്ളപ്പോ തന്ന മതിന്നു രാധാമണി ടീച്ചര്‍.
TV - ല്‍ വരുമ്പോള്‍ ടീച്ചര്‍ ചെയ്ത സഹായം പ്രിത്യേകം ഞാന്‍ പറയുമെന്ന് പറഞ്ഞപ്പോള്‍
"നീ അല്ലേലും ഗുരുത്വമുല്ലോനന്നു ടീച്ചറിനു അറിയാം" എന്നായിരുന്നു രാധാമണി ടീച്ചറിന്റെ മറുപടി.
കഴിഞ്ഞ ആഴ്ച മുഴവന്‍ എന്നെ ക്ലാസിനു വെളിയില്‍ നിര്‍ത്തിയ കാര്യമേ ടീച്ചര്‍ മറന്നിരുന്നു. ...

പ്രിന്‍സിപ്പലിനോട് അവധി ചോദിയ്ക്കാന്‍ കൂട്ടുകാരുടെ അകമ്പടിയോടെ ഉള്ള യാത്ര..
വല്യ നടനോക്കെ ആകുമ്പോള്‍ ഈ പാവം പ്രിന്‍സിപ്പലിനെ ഒന്നും മറക്കല്ലേന്നു പറഞ്ഞപ്പോ...
ഓര്‍മയുണ്ടോ ഈ മുഖം എന്ന് ചോദിക്കാനാ തോന്നിയെ പിന്നെ മനസ്സിനെ അടക്കി തീര്‍ച്ചയായും എന്ന് പറയേണ്ടി വന്നു.

iterview കാര്‍ഡ്‌ കിട്ടിയപ്പോലെ ഇവന്‍ ഇങ്ങനെ ഇക്കണക്കിനു വല്ല നടനും ആയാല്‍ എന്തായിരിക്കും സ്ഥിതി എന്ന് പറയുന്നവരും ഉണ്ടാരുന്നു. അസ്സൂയക്കരുടെ ജല്‍പ്പനങ്ങള്‍ക്ക് മുഖം കൊടുക്കാത്ത ആളായത് കൊണ്ട് ഇതൊന്നും എന്നെ ബാധിച്ചില്ല.

അങ്ങനെ ആ സുദിനം വന്നെത്തി...അച്ഛനും ഞാനും തലേന്നേ ആലപ്പുഴയില്‍ എത്തി. ആലപ്പുഴയുള്ള കൊചിച്ചന്റെ വീട്ടില്‍ ഉറക്കം രാവിലെ ഇന്റര്‍വ്യൂവിന്. എല്ലാം പ്ലാന്‍ ചെയ്ത പോലെ തന്നെ. രാവിലെ ayappole ധൈര്യം ഒക്കെ ചോര്‍ന്നു തുടങ്ങിയിരുന്നു.
പറഞ്ഞ പ്രകാരം ഹോട്ടലില്‍ എത്തി, റിസപ്ഷനില്‍ ഇരിക്കുന്നവര്‍ കൃത്യമായി ഞങ്ങളെ ഇന്റര്‍വ്യൂ നടക്കുന്ന റൂമില്‍ എത്തിച്ചു.

mohanlal കാണുമോ, ഫാസില്‍ കാണുമോ അങ്ങനെ ഒരുപാട് സംശയങ്ങളുമായി ഞാന്‍ ആ മുറിയിലേക്ക് പ്രവേശിച്ചു.പക്ഷെ പരിചയമുള്ള ഒരു മുഖവും അവിടെ കാണാന്‍ സാധിച്ചില്ല.

എന്നെ കണ്ടപാടെ രണ്ടുപേര്‍ അളന്നും മുറിച്ചും ഒക്കെ നോക്കി.
അതിലൊരാള്‍ ...
എന്താ ചെയുന്നെ?
ഡിഗ്രിക്ക് പഠിക്കുന്നു..
എന്തൊക്കെ കളികള്‍ അറിയാം?
ഫുട്ബോള്‍, ക്രിക്കറ്റ്‌ ഒക്കെ അറിയാം
ഇതിനു മുന്‍പ് അഭിനയിച്ചിട്ടുണ്ടോ?
ഇല്ല..
ഓക്കേ അവിടെ ഇരിക്കുന്ന ആ കടലാസില്‍ ഡയലോഗ് ഉണ്ട് അത് പഠിക്കൂ
പഠിച്ചു കഴിയുപൊല് ഞങ്ങളോട് പറയുക

"അമ്മ enikku വലുതാ അത്ര ഒന്നും അല്ലേലും മിനിയും enikku ഇപ്പൊ വലുതാ
അവളെ ഉപേക്ഷിക്കാന്‍ എനിക്കാവില്ല".

അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ ഈ സംഭാഷണം ആരുന്നു എനിക്കായി വച്ചിരുന്നത്.
എന്‍റെ ഹൃദയം പട പട ഇടിക്കാന്‍ തുടങ്ങി...
പഠിച്ചു കഴിഞ്ഞോ?
കഴിഞ്ഞു...കഴിഞ്ഞു..ഞാന്‍ പറഞ്ഞു.
അല്പം കഴിഞ്ഞു അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ eettavum ഇളയ സഹോദരന്‍ ആയി അഭിനയിച്ച വ്യക്തി കടന്നു വന്നു.

ആദേഹം തന്‍റെ കൈ നിവര്‍ത്തി പിടിച്ചു ...
ഇതാണ് അമ്മ..ഇനിം പറഞ്ഞോളു...

അഴകിയ രാവണനിലെ innocent ഇതിലും നന്നായി ചെയ്തു എന്നാണ് എന്‍റെ വിശ്വാസം.
ഞങ്ങള്‍ അറിയിക്കാം..എന്നവര്‍ പറഞ്ഞെങ്ങിലും എനിക്കറിയമാരുന്നു റിസള്‍ട്ട്‌ എന്തായിരിക്കും എന്ന്.
പാവം അച്ഛന്‍ പ്രതീക്ഷയോടെ റൂമിന് വെളിയില്‍ കാത്തു നില്‍ക്കുകയാണ് ...
എന്തയെട..സെലക്ട്‌ ആയോ?
പിന്നെ..അവര്‍ അറിയിക്കാം എന്ന പറഞ്ഞെ..

എന്‍റെ മുഖത്ത് നോക്കിയ അച്ഛന് കാര്യം മനസിലായി..
അല്ലേലും നിനക്കൊക്കെ തിണ്ണ മിടുക്കെ ഉള്ളു..ആ തള്ളേടെ അല്ലെ സ്വഭാവം..

അച്ഛന്‍റെ കാശ് പോയ വിഷമം കൊണ്ടന്നു എനിക്കറിയമാരുന്നു..
ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല...
കോളേജില്‍ ഇനിം എന്ത് പറയും...
ആകപ്പാടെ നാണക്കേടായി...


ഇതെന്നാട സ്ഥിരം പുറത്താണോ? നിനക്കൊന്നും പഠിക്കാന്‍ മേലെ...അതെങ്ങനാ സിനിമേം കളിച്ചു നടക്കുവല്ലേ...മേലാല്‍ ഇങ്ങനെ പുറത്തു നിക്കുന്ന കണ്ടാല്‍..വീട്ടിന്നു ആരെയേലും വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സില്‍ കേറിയാ മതി...ഇതുപറഞ്ഞു പ്രിന്‍സിപ്പല്‍ പോയപ്പോലും ...കേട്ട ഭാവം പോലും നടിക്കാതെ രാധാമണി ടീച്ചര്‍ അകത്തു ക്ലാസ്സ്‌ എടുക്കുകയരുന്നു..

എടാ...നീ അഭിനയിക്കാന്‍ പോയ പടം റിലീസ് ആണു നാളെ..
നിന്നെ വിളിക്കുമെന്ന് പറഞ്ഞിട്ട് അവന്മ്മാര് എന്ന പണിയാ കാണിച്ചേ..ഇങ്ങു തന്നെ ആ നമ്പര്‍ ഞാന്‍ ഒന്ന് വിളിച്ചു ചോദിക്കട്ടെ...

ങേ..ആളെ എടുത്തോ...നാളെ റിലീസ് ആണോ? ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍ പടത്തിന്റെ പേരോ..അമ്മ ഇപ്പോഴെങ്ങിലും സത്യം മനസിലാക്കിയ സന്തോഷം ആരുന്നു enikku...

ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍........

Wednesday, April 15, 2009

ആദ്യത്തെ ജോലി

ബംഗ്ലൂര്‍ ഇപ്പോള്‍ ബംഗളൂരു ...ഐ ടി ഉദ്യോഗാര്‍്ഥികളുടെ സ്വപ്ന നഗരം. ഞാനും ജോലി തേടി എത്തിപെട്ടത് ഈ മഹാ നഗരത്തില്‍ തന്നെ. അമ്മയുടെ ഒരു കസിന്‍റെ കൂടെയാണ് ഞാന്‍ താമസം തരപെടുത്തിയത്. എല്ലായിടത്തും കാള്‍ സെന്‍റര്‍ ജോബുകളുടെ മഹാ പ്രളയം. ഒരു ഇലക്ട്രോണിക്സ് ബിരുദ ധാരിയായ എനിക്ക് പറ്റിയ ജോലികളൊന്നും കാണാനായില്ല. എങ്കിലും പ്രതീക്ഷയോടെ എന്നും പേപ്പര്‍ നോക്കുക്ക ഒരു പതിവായിരുന്നു. അങ്ങനെ ഞാനും കാള്‍ സെന്‍റെര്‍ ജോബുകളിലേക്ക് തിരിഞ്ഞു. അല്ലാതെ നിവൃത്തിയില്ലരുന്നു എന്നതാണ് സത്യം. പിന്നെ ആകെയുള്ള timepass സിനിമ കാണല്‍ ആയിരുന്നു. കടുത്ത ഒരു മോഹന്‍ലാല്‍ ഫാന്‍ ആയ ഞാന്‍ ലാലേട്ടന്‍റെ എല്ലാസിനിമകളും വിടാതെ കാണുമായിരുന്നു. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ "a die hard mohanlal fan "

എന്നും സ്ഥിരം കേള്‍ക്കുന്ന ചോദ്യങ്ങള്‍, ജോലി ആയോ? ജോലി ആയോ?ഉത്തരം പറഞ്ഞു ഞാനും എന്‍റെ അച്ഛനമ്മമാരും ഒരുപാടു വിഷമിക്കണ്ട എന്ന് കരുതി കാള്‍ സെന്‍റര്‍ എങ്കില്‍ അങ്ങനെ എന്ന് കരുതി. പക്ഷെ എല്ലായിടത്തും നമ്മുടെ ലാംഗ്വേജ് പ്രശ്നം തന്നെ. പല മിമിക്രി കാണിച്ചു സംസാരിച്ചിട്ടും എല്ലായിടത്ത് നിന്നും കിട്ടുന്ന പ്രതികരണം പതിവു തന്നെ. mothertounge influence. അവര്‍ തന്നെ അതിനൊരു ചുരുക്കെഴുത്തും കണ്ടെത്തി..MTI ആദ്യമൊന്നും മനസിലായില്ല പിന്നെ ഒരു സുഹൃത്താണ് expansion പറഞ്ഞു തന്നത്. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല പിന്നെ പിന്നെ മടുപ്പായി. ഇനിം എന്ത് എന്ന ചോദ്യം മുന്‍പില്‍. എല്ലാരും പറഞ്ഞു software testing. ഇപ്പോള്‍ അതാണത്രേ ട്രെന്‍ഡ്. അമ്മയോട് കാര്യം പറഞ്ഞു..ആ പാവം എനിക്ക് പഠിക്കാനുള്ള പണം ഉടനെ അയച്ചു തന്നു. അങ്ങനെ വളരെ ഉത്സാഹത്തോടെ ഞാന്‍ പഠനം ആരംഭിച്ചു. കൂടെ പഠിക്കുന്ന പലരും വലിയ ശമ്പളത്തില്‍ ജോലിക്ക് കേറുന്നു..ഓ ഈ പ്രാവശ്യം രക്ഷപെട്ടു ഞാന്‍ കരുതി. പക്ഷെ വലിയൊരു പ്രശ്നം ആരും പറഞ്ഞില്ല ഞാനാണേല്‍ അന്വേഷിച്ചുമില്ല എനിക്ക് course കഴിഞ്ഞു gap ഇല്ലത്രേ. എന്ത് gap അല്ലെ..എങ്കില്‍ കേട്ടോളു.. course കഴിഞ്ഞു 2 വര്‍ഷം വരെ gap വേണം, ആ ഗ്യാപ്പില്‍ എക്സ്പീരിയന്‍സ് തട്ടി കേററിയാണത്രെ ഇവരൊക്കെ ജോലി സഘടിപ്പിച്ചത്. തകര്‍ന്നു പോയി..ഈശ്വരാ ഇതെന്തു പരീക്ഷണം .

എന്നാല്‍ എന്നെ അങ്ങനെ ഒന്നും കൈവിടാന്‍ ഈശ്വരന്‍ തയാറായില്ല. testing course പഠിച്ചപ്പോള്‍ പരിചയപെട്ട ഒരു സുഹൃത്ത് അവന്‍റെ കമ്പനിയില്‍ എന്നെ റെഫര്‍ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ വളരെ നിര്‍ണായകമായ ആ സമയത്തു ഒരു ദൈവദൂതനെ പോലെ അവന്‍ വന്നത് ശരിക്കും ഈശ്വര കാരുണ്യം തന്നെ. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കാരണവന്മാര് ചെയ്ത പുണ്യം.

എല്ലാ ദൈവങ്ങളേം മനസില്‍ ധ്യാനിച്ച് രാവിലെ തന്നെ കുളിച്ചു റെഡി ആയി ഞാന്‍ ഇന്റര്‍വ്യൂവിന് പുറപെട്ടു. ഓഫീസിന്‍റെ ലിഫ്റ്റ് കയറുമ്പോള്‍ മനസ്സില്‍ ആകെപ്പാടെ ഒരു വിമ്മിഷ്ടം. എന്തായിരിക്കും അവര്‍ ചോദിക്കുന്നത്. മനസില്‍ ഒരു രൂപവും ഇല്ല. എന്നെ വിളിക്കുന്നത് കാത്തു വെളിയില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് എനിക്കൊരു sms ...

ഈശ്വരാ ഞാന്‍ തകര്‍ന്നു പോയി. " മദ്രാസില്‍ വച്ചു ലാലേട്ടന് ഒരു accident പറ്റിയിരിക്കുന്നു. വളരെ സീരിയസ് ആണത്രേ " വിശ്വസിക്കാന്‍ കഴിഞ്ഞില്ല . പെട്ടെന്ന് അകത്തു നിന്നും എന്‍റെ പേരു വിളിച്ചു. .
തകര്‍ന്ന മനസുമായി ആ interview boardന്‍റെ മുന്‍പില്‍ ഞാന്‍ ഇരുന്നു. അവര്‍ എന്തൊക്കെയോ എന്നോട് ചോദിച്ചു ഞാന്‍ എന്തൊക്കെയോ അവരോട് പറഞ്ഞു ഒന്നും ഓര്‍മയില്ല. മനസ്സില്‍ മുഴ്വന്‍് ലാലേട്ടന് ഒന്നും വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു
" ok interview is over ...you wait outside " ...ങേ ...ഞാന്‍ ഞെട്ടിയുണര്‍ന്നു.

പുറത്തെത്തിയ ഞാന്‍ ആദ്യം അന്വേഷിച്ചത് ഇതിന്‍റെ സത്യാവസ്ഥ ആയിരുന്നു.
വെറും ഒരു കള്ളം. മെസ്സേജ് അയച്ച സേവ്യറെ ഇനിം വിളിക്കാന്‍ തെറികളൊന്നും ബാക്കിയില്ലാരുന്നു. പെട്ടെന്ന് attender പുറത്തു വന്നു എന്നെ വിളിച്ചു എന്‍റെ ഓഫര്‍ ലെറ്റര്‍ റെഡി ആയിരിക്കുന്നു.
സാലറി 7000 രൂപ. കണ്ണും പൂട്ടി 10,000 രൂപ കിട്ടുമായിരുന്ന ജോലി ഞാന്‍ മാത്രമാണത്രേ ഇങ്ങനെ accept ചെയ്തത് . അവരെന്നോട് സാലറി ചോദിച്ചിരുന്നോ? ഒന്നും ഓര്‍മയില്ല. എങ്കിലും ലാലേട്ടന് ഒന്നും പറ്റിയില്ലല്ലോ ...പിന്നെ ജോലിം കിട്ടിയില്ലേ...ഇതില്‍ പരം എന്ത് വേണം .
അങ്ങനെ സന്തോഷത്തോടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു...